പൂനെ: ബാരാമതി വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു. മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതിയില്‍ സമാനമായ അപകടത്തില്‍ കൊല്ലപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് ഈ സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ റണ്‍വേയ്ക്ക് സമീപമുള്ള വിമാനത്താവള പരിസരത്താണ് അപകടമുണ്ടായത്.
അപകടത്തില്‍ ആർക്കും പരുക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.കഴിഞ്ഞ ജനുവരിയില്‍ ബാരാമതി വിമാനത്താവളത്തിന് സമീപം വിമാനം തകർന്ന് അജിത് പവാറും മറ്റ് നാലുപേരും കൊല്ലപ്പെട്ടിരുന്നു. അജിത് പവാറിന് പുറമേ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസർ, സഹായി, പൈലറ്റ് ഇൻ കമാൻഡ് സുമിത് കപൂർ, ഫസ്റ്റ് ഓഫീസർ ശാംഭവി പഥക് എന്നിവരുമായി സഞ്ചരിച്ച വിമാനം ജനുവരി 28-ന് രണ്ടാമത്തെ ലാൻഡിങ് ശ്രമത്തിനിടയിലാണ് തകർന്നുവീണത്.
മെയ് 13-നും ബാരാമതിയില്‍ ഒരു സ്വകാര്യ കമ്പനിയുടെ മറ്റൊരു പരിശീലന വിമാനം തകർന്നു വീണിരുന്നു. ലാൻഡിങ്ങിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഒരു ഭാഗം വൈദുതി പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം.
SUMMARY: Training aircraft crashes while landing in Baramati
















