കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞുവെന്നാണ് കുടുംബത്തിന്റെ പരാതി. കൂടാതെ കുട്ടിയുടെ തുടർചികിത്സയിലും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കുടുംബം ആരോപിക്കുന്നു. മേപ്പയ്യൂർ സ്വദേശികളായ രാഹുല്‍ – രാഖി ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥണ്ടായത്.
ഈ മാസം ആറാം തീയതിയായിരുന്നു രാഖിയുടെ പ്രസവം. പ്രസവസമയത്ത് കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരുക്കേറ്റെന്നും ഒടിവുണ്ടായെന്നും പറഞ്ഞ് പിന്നീട് കുട്ടിയെ എൻ.ഐ.സി.യു യൂണിറ്റില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിലും പിന്നീട് കൃത്യമായ പരിശോധനകള്‍ നടന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി. ഓർത്തോ വിഭാഗം ഡോക്ടർ എത്തി പരിശോധിച്ച് ബാൻഡേജ് ചുറ്റിയെങ്കിലും, രണ്ട് ദിവസത്തിന് ശേഷം പരിശോധിക്കാൻ വരുമെന്ന് പറഞ്ഞ ഡോക്ടർ പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.
SUMMARY: Newborn’s arm fractured during delivery; complaint of medical negligence against Kozhikode Medical College
















