ബെംഗളൂരു: നഗരത്തിന്റെ വേഗത്തിലുള്ള വളർച്ചയും വർധിച്ചുവരുന്ന ജനസംഖ്യയും കണക്കിലെടുത്ത് ബെംഗളൂരു സിറ്റി പൊലീസ് സംവിധാനത്തെ അഞ്ച് പ്രത്യേക കമ്മീഷണറേറ്റുകളായി വിഭജിക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപനം നടത്തി.
നിലവിൽ ബെംഗളൂരു നഗരത്തിലെ വലിയൊരു പ്രദേശത്തിന്റെ നിയമ-സുരക്ഷാ ചുമതല ഒറ്റ കമ്മീഷണറേറ്റിന് കീഴിലാണ്. നഗരത്തിന്റെ വ്യാപ്തി വർധിച്ചതോടെ പൊലീസ് സംവിധാനത്തെ കൂടുതൽ വികേന്ദ്രീകരിച്ച് ഓരോ മേഖലയിലും വേഗത്തിൽ ഇടപെടാൻ കഴിയുന്ന സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം.
Bengaluru Police Commissionerate to be Split into Five Units
Bengaluru
In a sweeping administrative reform unveiled during his Independence Day address, Chief Minister D.K. Shivakumar announced the restructuring of #Bengaluru’s police administration to strengthen public safety… pic.twitter.com/n6qog5wph7
— Yasir Mushtaq (@path2shah) August 15, 2026
പുതിയ സംവിധാനത്തിൽ നഗരത്തെ വിവിധ മേഖലകളായി വിഭജിച്ച് ഓരോ കമ്മീഷണറേറ്റിനും പ്രത്യേക പൊലീസ് നേതൃത്വം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ നിയമ-സമാധാന പരിപാലനം, കുറ്റകൃത്യ നിയന്ത്രണം, ഗതാഗത നിയന്ത്രണം, അടിയന്തര സാഹചര്യങ്ങളിലെ പോലീസ് പ്രതികരണം എന്നിവ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തൽ.
ഇതിനൊപ്പം ബെംഗളൂരുവിൽ പ്രത്യേക ഗുണ്ടാവിരുദ്ധ സേന രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ സംഘടിത കുറ്റകൃത്യങ്ങളും ഗുണ്ടാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനാണ് പുതിയ സേന ലക്ഷ്യമിടുന്നത്.
അതേസമയം, അഞ്ച് കമ്മീഷണറേറ്റുകളുടെ അതിർത്തികൾ, പുതിയ കമ്മീഷണറേറ്റുകളുടെ ആസ്ഥാനം, ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങൾ സർക്കാർ പിന്നീട് വ്യക്തമാക്കും
നേരത്തെ, ബെംഗളൂരു നഗര പോലീസ് കമ്മീഷണറേറ്റിനെ രണ്ടോ മൂന്നോ യൂണിറ്റുകളായി വിഭജിക്കുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രഖ്യാപനം അതിൽനിന്ന് കൂടുതൽ വിപുലമായ അഞ്ച് കമ്മീഷണറേറ്റ് മാതൃകയിലേക്കുള്ള നീക്കമാണ്.
















