ബെംഗളൂരു : യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ 21-ാം പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. അതീഖ് അഹമ്മദ് ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യസൂത്രധാരൻ മുസ്തഫ പൈച്ചറിനെ കൊലപാതകം നടത്താൻ അതീഖ് അഹമ്മദ് സഹായിച്ചെന്നാണ് കണ്ടെത്തൽ.
2022 ജൂലൈ 26 ന് രാത്രി സുള്ള്യ ബെല്ലാരെയിലെ കോഴിക്കടയ്ക്ക് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ അക്രമി സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ബെല്ലാരെ പോലീസാണ് കേസെടുത്തിരുന്നത്. പിന്നീട് 2022 ഓഗസ്റ്റ് നാലിനാണ് എൻ.ഐ.എ. കേസ് ഏറ്റെടുത്തത്. അതീഖ് അഹമ്മദിൻ്റെ അറസ്റ്റോടെ, കുറ്റപത്രത്തിൽ പേരുള്ള 26 പ്രതികളിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി ഉയർന്നു. ബാക്കിയുള്ള ആറ് പ്രതികളെ കണ്ടെത്താൻ ഏജൻസി അന്വേഷണം തുടരുകയാണ്. കേസില്‍ 23 പേർക്കെതിരേയാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. 240 സാക്ഷികളുടെ മൊഴിയടക്കം 1500 പേജുള്ള കുറ്റപത്രമാണ് എൻഐഎ സമർപ്പിച്ചത്.
<br>
TAGS : PRAVEEN NETTARU MURDER
SUMMARY : Praveen Nettaru murder: 21st accused arrested