കൊച്ചി: നടൻ സിദ്ദീഖിനെതിരെ ബലാത്സംഗക്കേസില്‍ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം. അന്വേഷണ സംഘം സിദ്ദീഖിനെതിരെ ഉടൻ തിരുവനന്തപുരം സെഷൻസ് കോടതിയില്‍ കുറ്റപത്രം സമർപ്പിക്കും. ഡിജിറ്റല്‍ തെളിവുകള്‍, സാക്ഷിമൊഴികളെല്ലാം ഉണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.
യുവനടിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിദ്ദീഖിനെതിരായ പരാതി. നടി പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുകളുണ്ട്. നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സിദ്ദീഖിനെതിരായ തെളിവുകള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
തുടർന്ന്, ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും സിദ്ദീഖ് സുപ്രീംകോടതിയെ സമീപിച്ച് ജാമ്യം നേടുകയായിരുന്നു. സിദ്ദിഖ് പരാതിക്കാരിക്ക് അങ്ങോട്ട് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നെന്നും പുതുതായി ആരംഭിക്കാനിരിക്കുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാനെന്ന പേരില്‍ പരാതിക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നും പോലീസ് നേരത്തെ കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോർട്ടിലുണ്ട്.
TAGS : ACTOR SIDDIQUE
SUMMARY : Rape case: Clear evidence against actor Siddique