ടി-20 ലോകകപ്പിൽ അയർലൻഡിനെ പരാജയപ്പെടുത്തി പാകിസ്താൻ. അയർലൻഡിന്റെ ശക്തമായ പോരാട്ടത്തിനൊടുവിൽ ഏഴ് പന്തുകളും മൂന്ന് വിക്കറ്റുകളും ബാക്കിയാക്കിയാണ് പാകിസ്താന്റെ വിജയം. ആദ്യ ബാറ്റിംഗിൽ അയർലൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. മറുപടി പറഞ്ഞ പാകിസ്താൻ 18.5 ഓവറിൽ ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് പാക് പേസർമാർക്ക് മുമ്പിൽ തളർന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ മികച്ച സ്കോറിലേക്കെത്താൻ ഐറിഷ് സംഘത്തിന് കഴിഞ്ഞില്ല. ഏഴാമനായി ക്രീസിലെത്തിയ ഗരെത് ഡെലനി അയർലൻഡ് ടീമിന്റെ ടോപ് സ്കോററായി. 31 റൺസാണ് താരത്തിന്റെ സമ്പാദ്യം. ജോഷ്വ ലിറ്റിൽ പുറത്താകാതെ നേടിയ 22 റൺസാണ് അയർലൻഡിനെ 100 കടത്തിയത്.
പാകിസ്താന് വേണ്ടി പിന്നീട് ക്രീസിലെത്തിയ അബാസ് അഫ്രിദി 17 റൺസുമായി ബാബറിന് പിന്തുണ നൽകി. എങ്കിലും അബാസിനും പാകിസ്താനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ബാബർ അസമിന് പിന്തുണയുമായെത്തിയ ഷഹീൻ ഷാ അഫ്രീദിയുടെ പോരാട്ടമാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.
TAGS: SPORTS| WORLDCUP
SUMMARY: Pakistan won against ireland in t 20 worldcup