ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ ഗാർഫീൽഡ് സോബേഴ്‌സ് (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ കാരണം ബാർബഡോസിലെ വസതിയിൽ ഇന്നലെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളിലൊരാളുടെ വിടവാങ്ങലിൽ കായികലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയാണ്. ഒരു മഹത്തായ ഇന്നിങ്സിന് വിരാമം. നമ്മുടെ ഹൃദയത്തിൽ അദ്ദേഹം എന്നെന്നും ജീവിക്കും- മരണ വിവരം സ്ഥിരീകരിച്ചുകൊണ്ട് വിൻഡീസ് ക്രിക്കറ്റ് ബോർഡ് എക്സിൽ കുറിച്ചു. ഗാരി സോബേഴ്സിന്‍റെ വിയോഗത്തിൽ ബി.സി.സി.ഐ അനുശോചിച്ചു.
ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരേപോലെ തിളങ്ങിയ താരമാണ് ഗാരി സോബേഴ്സ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തിയ താരമെന്ന റെക്കോര്‍ഡും ഗാരി സോബേഴ്സിന്റെ പേരിലാണ്. 1954-ല്‍ ആണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇടംകൈയ്യന്‍ ബാറ്ററായിരുന്നു. 1958-ല്‍ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റണ്‍സ് ഏറെക്കാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു. 1954-1974 കാലഘട്ടത്തിൽ വെസ്റ്റിൻഡീസ് കുപ്പായത്തിൽ 93 ടെസ്റ്റുകൾ അദ്ദേഹം കളിച്ചു. 8,032 റൺസും 235 വിക്കറ്റും സ്വന്തം പേരിലെഴുതി. ക്രിക്കറ്റ് കരിയറിൽ 28,000 റൺസും 1043 വിക്കറ്റും എന്ന അതുല്യ നേട്ടത്തിനും ഉടമയാണ്.
ഇന്ത്യൻ ക്രിക്കറ്റുമായി എന്നും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സോബേഴ്‌സ്. 2023 ൽ ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് പര്യടനത്തിനെത്തിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും സോബേഴ്‌സിനെ സന്ദർശിച്ചിരുന്നു. ഭാര്യയ്ക്കൊപ്പം സോബേഴ്‌സ് ഇന്ത്യൻ താരങ്ങളുമായി സംസാരിക്കുന്ന വീഡിയോ അന്ന് ക്രിക്കറ്റ് ആരാധകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു.
The BCCI mourns the passing of Sir Garfield Sobers, a true icon of the game and one of cricket's greatest-ever all-rounders.
His extraordinary achievements, lasting influence on Caribbean cricket and immeasurable contribution to the global game have left an enduring legacy that… pic.twitter.com/5263SNLezn
— BCCI (@BCCI) July 17, 2026
SUMMARY: West Indies cricket legend Gary Sobers passes away; first player to hit six sixes in an over
















