വനിതാ മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; അറസ്റ്റിലായ ബിജെപി നേതാവിന് ഇടക്കാല ജാമ്യം

ബെംഗളൂരു: വനിതാ മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി നേതാവ് സി. ടി. രവിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. സി. ടി. രവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കർണാടക പോലീസിന്റെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എത്രയും പെട്ടെന്ന് രവിയെ വിട്ടയക്കണമെന്നും അറസ്റ്റ് ചെയ്യുന്നതിനായുള്ള ഒരു നടപടികളും പോലീസ് പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് രവിക്ക് മുൻകൂർ നോട്ടീസ് നൽകിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിപക്ഷ പാർട്ടിയുടെ സിറ്റിങ് എംഎൽസിയാണ് സി. ടി. രവി. അതേസമയം കർണാടക സർക്കാർ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് രവി ആരോപിച്ചു. ബെളഗാവിയിലെ സുവർണ വിധാന സൗധയിൽ നിന്നും അറസ്റ്റിന് ശേഷം തന്നെ ആദ്യം ഖാനാപൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് രാം ദുർഗ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെ മറ്റ് രണ്ട് ജയിലിലേക്ക് കൂടി തന്നെ മാറ്റിയിരുന്നു. വെള്ളിയാഴ്ച രാവിലെ മാത്രമാണ് ആശുപത്രിയിൽ പരിശോധനക്കായി കൊണ്ടുപോയതെന്നും രവി പറഞ്ഞു. ബെളഗാവി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് രവിയെ ഹൈക്കോടതി നിർദേശ പ്രകാരം ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC grants interimn bail for CT Ravi



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.