പുഷ്പ 2 സ്ക്രീനിംഗിനിടെ യുവതി മരിച്ച സംഭവം; രണ്ട് കോടി നഷ്ടപരിഹാരം നൽകുമെന്ന് അല്ലു അർജുന്റെ പിതാവ്


ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 35 കാരിയുടെ കുടുംബത്തിന് 2 കോടി രൂപ നൽകുമെന്ന് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. ഒരു കോടി രൂപ തന്റെ മകൻ നൽകുമെന്നും ബാക്കി തുക സിനിമയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സംവിധായകൻ സുകുമാറും പങ്കിടുമെന്നും അല്ലു അരവിന്ദ് പറഞ്ഞു. ദുരന്തത്തിനിരയായ കുടുംബത്തിന് തുക കൈമാറാൻ തെലങ്കാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർപേഴ്‌സണെ ഏൽപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തിരക്കിൽപ്പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന്റെ അഭിഭാഷകർ പറഞ്ഞ ചില വ്യവസ്ഥകൾ അനുസരിച്ചാണ് തങ്ങൾ തുക മാറാനുള്ള ദൗത്യം തെലങ്കാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സണെ ഏൽപ്പിച്ചതെന്നും അല്ലുവിന്റെ പിതാവ് പറഞ്ഞു. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി സംസാരിച്ചിട്ടുണ്ടെന്നും കുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അല്ലു അർജുൻ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ യുവതിയുടെ ഭർത്താവ് താൻ കേസ് പിൻവലിക്കാൻ തയ്യാറാണെന്നും, തന്റെ ഭാര്യ മരിച്ചത് തിക്കിലും തിരക്കിലുംപെട്ടിട്ട് അല്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

TAGS: |
SUMMARY: Family ready to give rs 2 crore to revathys family, says allu arjun s father


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!