Sunday, June 29, 2025
27.6 C
Bengaluru

എയ്റോ ഇന്ത്യ; സന്ദർശക രജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു: എയ്‌റോ ഇന്ത്യ 2025-ൻ്റെ സന്ദർശക രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരിയിൽ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷണിൽ അഞ്ച് ദിവസത്തേക്കാണ് പരിപാടി നടക്കുന്നത്. ബിസിനസ് ക്ലാസിനും ജനറൽ പാസിനുമുള്ള സന്ദർശക ലൈവ് രജിസ്‌ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. എയ്‌റോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലൈവ് രജിസ്‌ട്രേഷൻ നടത്താം.

ഫെബ്രുവരി 10നും 14നും ഇടയിലാണ് പ്രദർശനം നടക്കുക. ജനറൽ, ബിസിനസ്, എയർ ഡിസ്‌പ്ലേ വ്യൂവിംഗ് ഏരിയ (എഡിവിഎ) എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള ടിക്കറ്റുകളാണ് എയർ ഷോയ്ക്ക് ലഭ്യമാകുക. ബിസിനസ്സ് സന്ദർശക പാസുകൾ പ്രവൃത്തി ദിവസങ്ങൾക്കുള്ളതാണ്. ഇന്ത്യൻ പൗരന്മാർക്ക് 5,000 രൂപയും വിദേശ പൗരന്മാർക്ക് 150 ഡോളറുമാണ് ഇവയുടെ വില. മറ്റ്‌ ദിവസങ്ങൾക്കുള്ള ജനറൽ പാസുകൾ ഇന്ത്യൻ പൗരന്മാർക്ക് 2,500 രൂപയും വിദേശ പൗരന്മാർക്ക് 50 ഡോളറുമാണ് ടിക്കറ്റ് വില. എയർ ഡിസ്‌പ്ലേ വ്യൂവിംഗ് ഏരിയ ടിക്കറ്റുകൾക്കുള്ള ബുക്കിംഗുകൾ ആരംഭിച്ചിട്ടില്ല.

എഡിവിഎ പാസ് എയ്‌റോ ഡിസ്‌പ്ലേ വിഷ്വൽ ഏരിയയിലേക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. പൊതു സന്ദർശക പാസ് എക്‌സിബിഷൻ ഏരിയയിലേക്കും എഡിവിഎയിലേക്കും പ്രവേശനം നൽകുന്നതാണ്. എഡിവിഎ പാസുകൾക്ക് ഇന്ത്യൻ പൗരന്മാർക്ക് 1,000 രൂപയും വിദേശ പൗരന്മാർക്ക് 50 ഡോളറുമാണ്. എല്ലാ ടിക്കറ്റ് നിരക്കുകളും ജിഎസ്ടി ഉൾപ്പെടെയുള്ളവയാണ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം.

TAGS: BENGALURU | AERO INDIA
SUMMARY: Visitor registration for Aero India 2025 in Bengaluru goes live

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മുല്ലപ്പെരിയാർ അണക്കെട്ട്‌ തുറന്നു; 13 ഷട്ടറുകളും ഉയർത്തി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിനെറ 13 ഷട്ടറുകളും തുറന്നു. ജലനിരപ്പ്...

പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് ഭക്തർ മരിച്ചു, 10 പേർക്ക് പരുക്ക്

ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്...

എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ എം സലിംകുമാർ അന്തരിച്ചു

കൊച്ചി: സാമൂഹിക പ്രവർത്തകനും ചിന്തകനും എഴുത്തുകാരനുമായ കെ. എം. സലിംകുമാർ (76)...

സബേർബൻ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റും

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ്...

പാഴാക്കി കളയരുത്; ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കരുതെന്ന് നിർദേശം

ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ...

Topics

സബേർബൻ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റും

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ്...

പാഴാക്കി കളയരുത്; ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കരുതെന്ന് നിർദേശം

ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ...

പകൽക്കൊള്ള അവസാനിപ്പിക്കണം; ബെംഗളൂരുവിൽ അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

ബെംഗളൂരു: നഗരത്തിൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൂടുതൽ ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കും...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് 7 മണിക്കൂർ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി...

ഇലക്ട്രോണിക് സിറ്റി മേൽപ്പാലം, അത്തിബെലെ ഹൈവേ എന്നിവിടങ്ങളിലെ ടോൾ നിരക്കുകള്‍ വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിനെയും ഹൊസൂരിനെയും ബന്ധിപ്പിക്കുന്ന ഇലക്ട്രോണി സിറ്റി മേൽപ്പാലത്തിലെയും, അത്തിബല ഹൈവേയിലെയും...

ബെംഗളൂരുവിൽ പുതിയ അന്താരാഷ്ട്ര സ്‌പോർട്‌സ് സമുച്ചയം സ്ഥാപിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ മൾട്ടി-സ്പോർട്സ് സ്റ്റേഡിയസമുച്ചയം സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ. 50 ഏക്കർ...

ദുര്‍മന്ത്രവാദമെന്ന് സംശയം; വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു: വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. ബെംഗളൂരു ഈസ്റ്റിലെ മഹാദേവപുരയിലാണ് സംഭവം....

ബെംഗളൂരുവിൽ നിന്ന് പുതിയ തീർത്ഥാടന ടൂർ പാക്കേജുമായി കർണാടക ആർടിസി

ബെംഗളൂരു: നഗരത്തിൽ നിന്ന് സമീപജില്ലയായ കോലാറിലെ ക്ഷേത്രങ്ങളിലേക്ക് പുതിയ വാരാന്ത്യ ടൂർ...

Related News

Popular Categories

You cannot copy content of this page