140,000 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥി ഫോസിലുകള്‍ സമുദ്രത്തില്‍ നിന്ന് കണ്ടെത്തി

സുണ്ടലാൻഡ്: ഇന്തോനേഷ്യയിലെ ജാവ ദ്വീപിന് സമീപമുള്ള കടല്‍ത്തീരത്ത് പുരാതന മനുഷ്യരുടെ ഫോസിലുകള്‍ കണ്ടെത്തി. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഗവേഷകർ ഫോസിലുകള്‍ കണ്ടെത്തിയത്. ഹോമോ ഇറക്റ്റസിന്റെ ഫോസിലുകളാണ് കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. അവർ ആധുനിക മനുഷ്യരുമായി കൂടുതല്‍ ഇടപഴകിയിട്ടുണ്ടാകാമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു

മനുഷ്യനുള്‍പ്പെടെ ജീവജാലങ്ങളാലും ജൈവവൈവിധ്യത്താലും സമ്പ ന്നമായിരുന്ന സുന്ദലാൻഡ് എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തിന്‍റെ ഭാഗം കഴിഞ്ഞ ഹിമയുഗത്തിനുശേഷം സമുദ്രനിരപ്പ് ഉയർന്നപ്പോള്‍ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളില്‍ വസിച്ചിരുന്ന വംശനാശം സംഭവിച്ച മനുഷ്യ പൂർവ്വികനായ ഹോമോ ഇറക്റ്റസിന്‍റേതാണ് ഗവേഷകർ കണ്ടെത്തിയ ഫോസില്‍.

കിഴക്കൻ ഇന്തോനേഷ്യയിലെ ജാവ ദ്വീപിന് സമീപമുള്ള കടല്‍ത്തീരത്ത് നിന്നാണ് ഫോസിലുകള്‍ കണ്ടെടുത്തത്. ജാവയെയും മധുര ദ്വീപിനെയും തമ്മില്‍ വേർതിരിക്കുന്ന ജലനിരപ്പായ മധുര കടലിടുക്കില്‍ നിന്ന് ദശലക്ഷക്കണക്കിന് ക്യുബിക് മീറ്റർ അവശിഷ്ടം കുഴിച്ചെടുക്കുന്ന പദ്ധതിക്കിടെയാണ് ഫോസിലുകള്‍ കണ്ടെത്തിയത്.

കൊമോഡോ ഡ്രാഗണുകള്‍ മുതല്‍ ഹിപ്പോപ്പൊട്ടാമസുകള്‍ വരെയുള്ള 36 ഇനങ്ങളില്‍ നിന്നുള്ള 6000ത്തിലധികം മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഫോസിലുകളില്‍ ഉള്‍പ്പെടുന്നു. മധുര കടലിടുക്കിലെ ഹോമിനിഡുകള്‍ ആമകളെയും വലിയ ബോവിഡുകളെയും വേട്ടയാടിയിരുന്നു എന്നതിന്റെ സൂചനയായി ചില മൃഗ ഫോസിലുകളില്‍ ഗവേഷകർ മുറിവേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യയില്‍ ആമവേട്ടയുടെ ആദ്യ തെളിവ് കൂടിയാണിത്.

TAGS : LATEST NEWS
SUMMARY : 140,000-year-old human bone fossils found in the ocean

LEAVE A REPLY

Please enter your comment!
Please enter your name here