കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇളമ്പള്ളി സ്വദേശി സിന്ധുവിനെയാണ് മകൻ അരവിന്ദ് (25) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഭക്ഷണമുണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മൊഴി.
പള്ളിക്കത്തോട് കവലയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളാണ് സിന്ധു. കഴിഞ്ഞ ദിവസമാണ് ഇവരെ വീടിനകത്ത് രക്തം വാർന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനനുസരിച്ച് പോലീസെത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിനടുത്ത് തന്നെ ഉണ്ടായിരുന്നു.
അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ളയാളാണ് അരവിന്ദെന്ന് പോലീസ് പറയുന്നു. സംഭവ ദിവസം ഭകഷണമുണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കം രൂക്ഷമായപ്പോള്‍ പ്രതി വെട്ടുകത്തി ഉപയോഗിച്ച് അമ്മയെ വെട്ടുകയായിരുന്നു. അരവിന്ദ് പഠിക്കാൻ മിടുക്കനായിരുന്നുവെന്നും എന്നാല്‍ ലഹരിക്കടിമപ്പെട്ടതോടെ ബിഎഡ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.
SUMMARY: Son hacks mother to death in Kottayam