തിരുവനന്തപുരം: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ 15 കാരൻ അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നല്‍കും. കുടുംബത്തിന് 5 ലക്ഷം നല്‍കാൻ സർക്കാർ ഉത്തരവിറക്കി സർക്കാർ. തുക വിതരണം ചെയ്യാൻ ജില്ലാ കളക്ടറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക കേസായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം അനുവദിച്ചത്.
ചികിത്സയില്‍ കഴിയുന്ന ഷാനു വിജയ്, യദു കൃഷ്ണൻ എന്നിവരുടെ മുഴുവൻ ചികിത്സാ ചിലവും സർക്കാർ വഹിക്കും. ജൂണ്‍ എട്ടിന് രാത്രിയാണ് ദാരുണമായ സംഭവം ഉണ്ടായത്. പണിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് അനന്തു മരിച്ചത്. തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്കും ഷോക്കേറ്റത്. സംഭവത്തില്‍ മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പന്നികളെ പിടികൂടി ഇറച്ചിയാക്കാനാണ് ഇയാള്‍ കെണി വെച്ചിരുന്നത് എന്നും പോലീസ് കണ്ടെത്തിയിരുന്നു. വൈദ്യുത ആഘാതമാണ് അനന്തുവിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വയറിന്റെ ഭാഗത്തായി മൂന്ന് മുറിവുകളാണ് ഉള്ളത് എന്നും ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ടെന്നും റിപ്പോർട്ടില്‍ ഉണ്ടായിരുന്നു.
SUMMARY: Government will provide assistance to Ananthu’s family who died of shock