ന്യൂഡൽഹി: മൈസൂരു വികസന കോർപറേഷൻ (മുഡ) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കെതിരായ ഇഡി സമൻസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഇഡി നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു.
ഹൈക്കോടതി വിധിയിൽ പിഴവില്ലെന്നും യുക്തിപരമായ ഉത്തരവാണെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിലയിരുത്തി. ഇഡിയെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കുന്നതിനെതിരെ കടുത്ത വിമർശനവും കോടതി ഉന്നയിച്ചു. രാഷ്ട്രീയ പോരാട്ടങ്ങൾ തിരഞ്ഞെടുപ്പിലൂടെ നടക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
മുഡയുടെ ലേഔട്ട് വികസന പദ്ധതിയുടെ ഭാഗമായി സിദ്ധരാമയ്യയുടെ ഭാര്യയുടെ ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന കേസാണിത്. സിദ്ധരാമയ്യ ഒന്നാം പ്രതിയായ കേസിൽ പാർവതി രണ്ടാം പ്രതീയാണ്.
SUMMARY: Supreme Court rejects ED’s plea against Siddaramaiah’s wife in MUDA case.