Friday, October 3, 2025
20.7 C
Bengaluru

സൂക്ഷ്‌മതയുടെ കലയാണ് എഴുത്ത്- ജി ആർ ഇന്ദുഗോപൻ

ബെംഗളൂരു: കഥ എഴുതുവാനുള്ള ആശയം കിട്ടിയാൽ അതിന് ചുറ്റുമുള്ള ജ്വാല നഷ്ടപ്പെടാതെ കത്തിപ്പടരാൻ ഉതകുന്ന കഥാപാത്രങ്ങളെയും സങ്കട- സംഘർഷങ്ങളെയും എഴുത്തുകാരൻ തന്നെ തേടി പിടിക്കണമെന്നും അതുകൊണ്ടുതന്നെ സൂക്ഷമതയുടെ കലയാണ് എഴുത്തെന്നും പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി ആർ ഇന്ദുഗോപൻ പറഞ്ഞു. ദൂരവാണി നഗർ കേരള സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സാഹിത്യ സമ്മേളനത്തിൽ ‘ആവിഷ്കാരത്തിന്റെ പ്രേരകങ്ങളും പ്രചോദനങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ജി ആർ ഇന്ദുഗോപൻ.

ഒരു കഥാപാത്രത്തിൽ കഥ പറഞ്ഞു തുടങ്ങുമ്പോൾ ആ കഥാപാത്രത്തിന് എത്ര കണ്ട് ആ കഥയുടെ ഭാരം വഹിക്കാനുള്ള ശേഷി ഉണ്ട്, ഏത് കഥാപാത്രത്തിന് ഉണ്ടാവണം എന്നുള്ളത് കഥ എഴുതിത്തുടങ്ങിയാലേ പറയാൻ പറ്റൂ. ഒരു കഥ എങ്ങിനെയാണ് എഴുതി തുടങ്ങേണ്ടത് എന്ന തീരുമാനവും മുഖ്യമാണ്. ആശയത്തിന്റെ യാത്രാസാധ്യതകൾ എന്നു പറയുന്നത് എഴുത്തും ആയിട്ടുള്ള യാത്രയിൽ എല്ലായ്പ്പോഴും തൊട്ടറിയണമെന്നില്ല. പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളും സത്യത്തിൽ അങ്ങനെയാണ്. അതിന്റെ സൂക്ഷ്മതകളിലാണ് ശക്തി ഇരിക്കുന്നത്. നമുക്കത് മനസ്സിലായിക്കൊള്ളണമെന്നില്ല. അദ്ദേഹം പറഞ്ഞു.

ഒരു കയ്യിൽ ചോളത്തിന്റെ വിത്തിരിക്കുന്നു എന്ന് കരുതുക. ഈ ചോളത്തിന്റെ വിത്താണ് സത്യം എന്നു നാം കരുതുന്നു. പക്ഷേ അന്തരീക്ഷത്തിൽ നിന്നും വന്നിട്ടുള്ള ആലിന്റെ സൂക്ഷ്മമായ വിത്ത്
മറുകൈയിലും ഉണ്ട്. ഈ ആലിന്റെ വിത്ത് മണ്ണിന്റെ അംശം ഉള്ളിടത്ത് നിക്ഷേപിക്കുകയും അതു വളരാൻ അനുവദിക്കുകയും ചെയ്താൽ പിന്നീട് ഒരു തണൽ മരമായി വളരും. നമ്മൾ ആദ്യം പറഞ്ഞ ചോളത്തിന്റെ വിത്ത് മുളച്ചിട്ടുണ്ടെങ്കിൽ കുറച്ചുകാലം കൊണ്ട് അതിന്റെ ജീവൻ അവസാനിപ്പിച്ചിട്ടുണ്ടാവും.

ഇത് തിരിച്ചറിയാനുള്ള ഒരു കഥയുടെ യാത്രയാണ് എഴുത്തുകാരൻ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നു പറയുന്നത്. ഓരോ എഴുത്തുകാരും സ്വീകരിക്കുന്നത് വ്യത്യസ്ത വഴികളായിരിക്കാം. എഴുത്ത് ശ്രദ്ധേയമാകുന്നത് സ്വീകരിക്കുന്ന വഴി അനുസരിച്ചിരിക്കുമെന്നും ഇന്ദു ഗോപൻ പറഞ്ഞു.

മരിക്കാതിരിക്കാനാണ് എഴുതുന്നതെന്നും എഴുതാനുള്ള പ്രേരണയുടെ വഴികൾ അജ്ഞാതമാണെന്നും തുടര്‍ന്ന് സംസാരിച്ച കവി വീരാൻകുട്ടി പറഞ്ഞു. എഴുത്ത് നമ്മുടെ ഉള്ളിൽനിന്ന് ആകസ്മികമായി ഒരു മിന്നൽ പോലെ വന്നുചേരുന്നതാണ് പലപ്പോഴും. ഏറെക്കുറെ അജ്ഞാതമാണ് അതിൻ്റെ പിറവിരഹസ്യമെന്നും അദ്ദേഹം പറഞ്ഞു.

▪️ കവി വീരാൻകുട്ടി

സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സബ് കമ്മിറ്റി അംഗം രേഖ പി മേനോൻ, കൺവീനർ സി കുഞ്ഞപ്പൻ എന്നിവർ യഥാക്രമം ജി ആർ ഇന്ദു ഗോപനെയും വിരാൻകുട്ടി മാഷിനെയും പരിചയപ്പെടുത്തി ട്രഷറർ എം കെ ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി പി സി ജോണി എന്നിവർ മുഖ്യാതിഥികൾക്ക് പൂച്ചെണ്ടു നൽകി സ്വീകരിച്ചു. സാഹിത്യ വിഭാഗം ചെയർമാൻ കെ ചന്ദ്രശേഖരൻ നായർ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ടി എ കലിസ്റ്റസ് വി കെ സുരേന്ദ്രൻ, കെ ആർ കിഷോർ രഞ്ജിത്ത്, ഡോക്ടർ പി രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡെന്നിസ്പോൾ സമ്മേളനത്തിന്റെ ആമുഖപ്രസംഗവും തുടർന്ന് അവതാരകനുമായി. മേധാ എസ് നായർ സ്മിത മോഹൻ രേഖ പി മേനോൻ തങ്കമ്മ സുകുമാരൻ, സൗദാറഹ്മാൻ, രതി സുരേഷ് എന്നിവർ കവിതകൾ ആലപിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ നന്ദി പറഞ്ഞു.
SUMMARY: Dooravani Nagar Kerala Samajam literary conference

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം 

ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ...

ബിഎംടിസി ബസ് സമീപ ജില്ലകളിലേക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയായാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പൊതുഗതാഗത ബസ് സർവീസ് സാധ്യമാക്കുന്ന ബെംഗളൂരു മെട്രോപ്പൊലിറ്റൻ...

ഛത്തീസ്ഗഡിൽ103 മാവോയിസ്റ്റുകൾ കീഴടങ്ങി, തലയ്ക്ക് ഒരു കോടി പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കൂട്ടത്തിൽ

ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി....

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; കാണാതായ സുഹൃത്തിനായി തിരച്ചില്‍

കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി...

രാമചന്ദ്രഗുഹയ്ക്ക് മഹാത്മാഗാന്ധി സേവാപുരസ്കാരം

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും...

Topics

ബിഎംടിസി ബസ് സമീപ ജില്ലകളിലേക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയായാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പൊതുഗതാഗത ബസ് സർവീസ് സാധ്യമാക്കുന്ന ബെംഗളൂരു മെട്രോപ്പൊലിറ്റൻ...

മയക്കുമരുന്ന് വേട്ട; ഒരു മലയാളി ഉള്‍പ്പെടെ ബെംഗളൂരുവില്‍ 7 പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു...

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ട്രക്ക് ഇടിച്ച് മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരി ട്രക്ക് ഇടിച്ച്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: ഹെന്നൂർ എംയുഎസ്എസ്–66 കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച...

ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് ബിഎംടിസിയുടെ പുതിയ സർവീസ്

ബെംഗളൂരു: ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് തിങ്കളാഴ്ച മുതല്‍ പുതിയ...

വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍; സർജാപുര റോഡിൽ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്ക്...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍ 

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയില്‍...

പൂജ അവധി: യശ്വന്ത്പുരയിൽ നിന്നും മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് യശ്വന്ത്പുരയിൽ നിന്നും...

Related News

Popular Categories

You cannot copy content of this page