ബെംഗളൂരു: കർണാടക ചാമരാജനഗറിലെ മലൈ മഹദേശ്വര കുന്നുകളിലേക്ക് തീർത്ഥാടന സംഘത്തിനൊപ്പമെത്തിയ കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി കൊന്നു. ബെംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹർഷിത് എന്ന കുട്ടിയാണ് മരിച്ചത്. കുടുംബത്തിലെ പത്തോളം പേർക്കൊപ്പം മഹദേശ്വര ക്ഷേത്രത്തിൽ നിന്ന് നാഗമലൈയിലേക്ക് കാൽനടയായി പോകുമ്പോഴായിരുന്നു സംഭവം.
നാഗമലൈ പാതയിലെ ഇൻഡിഗനത്ത എന്ന സ്ഥലത്തിന് സമീപം വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. പിന്നാലെ കുടുംബാംഗങ്ങൾ ഉറക്കെ നിലവിളിക്കുകായിരുന്നു. വിവരമറിഞ്ഞ വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്നും ലഭിക്കുകയായിരുന്നു.
നിബിഡ വനമായതിനാൽ മുമ്പും പ്രദേശത്ത് വന്യജീവി ആക്രമണം ഉണ്ടായിട്ടുണ്ട്. ഏതാനും മാസം മുൻപ് ഇതേ സ്ഥലത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
SUMMARY: A child who was accompanying a pilgrimage group in Chamarajanagar was killed by a tiger.















