തിരുവനന്തപുരം: വൈദ്യശാസ്ത്രത്തിന്റെ മികവില്‍ ആറുമാസം പ്രായമുള്ള ധ്രിയ എന്ന പെണ്‍കുഞ്ഞിന് ലഭിച്ചത് പുനർജന്മം. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാമിന്റെ കരള്‍ സ്വീകരിച്ചാണ് ധ്രിയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബിലിയറി അട്രേഷ്യ എന്ന ഗുരുതരമായ രോഗാവസ്ഥയിലായിരുന്നു ധ്രിയ.
നേരത്തെ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. രോഗം മൂർച്ഛിക്കുകയും കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തു. അനുയോജ്യമായ അവയവത്തിനായി കാത്തിരിക്കുന്നതിനിടെയാണ് വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്റെ കരള്‍ ധ്രിയയ്‌ക്ക് ലഭിച്ചത്.
തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ നേതൃത്വത്തില്‍ ഏകദേശം 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. ദാതാവിന്റേയും സ്വീകർത്താവിന്റേയും പ്രായക്കുറവ് ശസ്ത്രക്രിയയില്‍ വലിയ വെല്ലുവിളിയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ധ്രിയ ഇപ്പോള്‍ പൂർണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങി.
SUMMARY: Alin’s liver will now beat in Dhriya; Rare surgery successful















