Tuesday, April 28, 2026
25.5 C
Bengaluru

സൂക്ഷ്‌മതയുടെ കലയാണ് എഴുത്ത്- ജി ആർ ഇന്ദുഗോപൻ

ബെംഗളൂരു: കഥ എഴുതുവാനുള്ള ആശയം കിട്ടിയാൽ അതിന് ചുറ്റുമുള്ള ജ്വാല നഷ്ടപ്പെടാതെ കത്തിപ്പടരാൻ ഉതകുന്ന കഥാപാത്രങ്ങളെയും സങ്കട- സംഘർഷങ്ങളെയും എഴുത്തുകാരൻ തന്നെ തേടി പിടിക്കണമെന്നും അതുകൊണ്ടുതന്നെ സൂക്ഷമതയുടെ കലയാണ് എഴുത്തെന്നും പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി ആർ ഇന്ദുഗോപൻ പറഞ്ഞു. ദൂരവാണി നഗർ കേരള സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സാഹിത്യ സമ്മേളനത്തിൽ ‘ആവിഷ്കാരത്തിന്റെ പ്രേരകങ്ങളും പ്രചോദനങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ജി ആർ ഇന്ദുഗോപൻ.

ഒരു കഥാപാത്രത്തിൽ കഥ പറഞ്ഞു തുടങ്ങുമ്പോൾ ആ കഥാപാത്രത്തിന് എത്ര കണ്ട് ആ കഥയുടെ ഭാരം വഹിക്കാനുള്ള ശേഷി ഉണ്ട്, ഏത് കഥാപാത്രത്തിന് ഉണ്ടാവണം എന്നുള്ളത് കഥ എഴുതിത്തുടങ്ങിയാലേ പറയാൻ പറ്റൂ. ഒരു കഥ എങ്ങിനെയാണ് എഴുതി തുടങ്ങേണ്ടത് എന്ന തീരുമാനവും മുഖ്യമാണ്. ആശയത്തിന്റെ യാത്രാസാധ്യതകൾ എന്നു പറയുന്നത് എഴുത്തും ആയിട്ടുള്ള യാത്രയിൽ എല്ലായ്പ്പോഴും തൊട്ടറിയണമെന്നില്ല. പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളും സത്യത്തിൽ അങ്ങനെയാണ്. അതിന്റെ സൂക്ഷ്മതകളിലാണ് ശക്തി ഇരിക്കുന്നത്. നമുക്കത് മനസ്സിലായിക്കൊള്ളണമെന്നില്ല. അദ്ദേഹം പറഞ്ഞു.

ഒരു കയ്യിൽ ചോളത്തിന്റെ വിത്തിരിക്കുന്നു എന്ന് കരുതുക. ഈ ചോളത്തിന്റെ വിത്താണ് സത്യം എന്നു നാം കരുതുന്നു. പക്ഷേ അന്തരീക്ഷത്തിൽ നിന്നും വന്നിട്ടുള്ള ആലിന്റെ സൂക്ഷ്മമായ വിത്ത്
മറുകൈയിലും ഉണ്ട്. ഈ ആലിന്റെ വിത്ത് മണ്ണിന്റെ അംശം ഉള്ളിടത്ത് നിക്ഷേപിക്കുകയും അതു വളരാൻ അനുവദിക്കുകയും ചെയ്താൽ പിന്നീട് ഒരു തണൽ മരമായി വളരും. നമ്മൾ ആദ്യം പറഞ്ഞ ചോളത്തിന്റെ വിത്ത് മുളച്ചിട്ടുണ്ടെങ്കിൽ കുറച്ചുകാലം കൊണ്ട് അതിന്റെ ജീവൻ അവസാനിപ്പിച്ചിട്ടുണ്ടാവും.

ഇത് തിരിച്ചറിയാനുള്ള ഒരു കഥയുടെ യാത്രയാണ് എഴുത്തുകാരൻ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നു പറയുന്നത്. ഓരോ എഴുത്തുകാരും സ്വീകരിക്കുന്നത് വ്യത്യസ്ത വഴികളായിരിക്കാം. എഴുത്ത് ശ്രദ്ധേയമാകുന്നത് സ്വീകരിക്കുന്ന വഴി അനുസരിച്ചിരിക്കുമെന്നും ഇന്ദു ഗോപൻ പറഞ്ഞു.

മരിക്കാതിരിക്കാനാണ് എഴുതുന്നതെന്നും എഴുതാനുള്ള പ്രേരണയുടെ വഴികൾ അജ്ഞാതമാണെന്നും തുടര്‍ന്ന് സംസാരിച്ച കവി വീരാൻകുട്ടി പറഞ്ഞു. എഴുത്ത് നമ്മുടെ ഉള്ളിൽനിന്ന് ആകസ്മികമായി ഒരു മിന്നൽ പോലെ വന്നുചേരുന്നതാണ് പലപ്പോഴും. ഏറെക്കുറെ അജ്ഞാതമാണ് അതിൻ്റെ പിറവിരഹസ്യമെന്നും അദ്ദേഹം പറഞ്ഞു.

▪️ കവി വീരാൻകുട്ടി

സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സബ് കമ്മിറ്റി അംഗം രേഖ പി മേനോൻ, കൺവീനർ സി കുഞ്ഞപ്പൻ എന്നിവർ യഥാക്രമം ജി ആർ ഇന്ദു ഗോപനെയും വിരാൻകുട്ടി മാഷിനെയും പരിചയപ്പെടുത്തി ട്രഷറർ എം കെ ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി പി സി ജോണി എന്നിവർ മുഖ്യാതിഥികൾക്ക് പൂച്ചെണ്ടു നൽകി സ്വീകരിച്ചു. സാഹിത്യ വിഭാഗം ചെയർമാൻ കെ ചന്ദ്രശേഖരൻ നായർ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ടി എ കലിസ്റ്റസ് വി കെ സുരേന്ദ്രൻ, കെ ആർ കിഷോർ രഞ്ജിത്ത്, ഡോക്ടർ പി രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡെന്നിസ്പോൾ സമ്മേളനത്തിന്റെ ആമുഖപ്രസംഗവും തുടർന്ന് അവതാരകനുമായി. മേധാ എസ് നായർ സ്മിത മോഹൻ രേഖ പി മേനോൻ തങ്കമ്മ സുകുമാരൻ, സൗദാറഹ്മാൻ, രതി സുരേഷ് എന്നിവർ കവിതകൾ ആലപിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ നന്ദി പറഞ്ഞു.
SUMMARY: Dooravani Nagar Kerala Samajam literary conference

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഇറാനെ സഹായിക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പുടിൻ

മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ...

സ്മരണിക പ്രകാശനവും അനുമോദനവും

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ...

അധ്യായം 8 📖 നാട്ടുവഴിയിൽ

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1974...

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജി കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന...

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാലുപേരുടെ മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി....

Topics

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ...

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍ 

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ്...

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച്...

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ്...

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

ബെംഗളൂരു: കന്റോൺമെന്റിനും  വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന  നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം...

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ...

Related News

Popular Categories

You cannot copy content of this page