മുഡ; മുഖ്യമന്ത്രി തെളിവ് നശിപ്പിച്ചതായി പരാതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ സിദ്ധരാമയ്യയ്‌ക്കെതിരെ പുതിയ പരാതി. കേസില്‍ തെളിവ് നശിപ്പിച്ചെന്നാരോപിച്ചെന്നാണ് പുതിയ ആരോപണം. മുഡ കേസിലെ പരാതിക്കാരില്‍ ഒരാളായ പ്രദീപ് കുമാറാണ് മുഖ്യമന്ത്രിയ്ക്കും മകൻ യതീന്ദ്രയ്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) പരാതി നൽകിയത്.

തെളിവുകള്‍ നശിപ്പിച്ചതില്‍ മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടുണ്ട്. മുഡ അഴിമതി അന്വേഷിക്കാന്‍ ലോകായുക്ത, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതിനകം സിദ്ധരാമയ്യ പ്രതി ചേർത്തിട്ടുണ്ട്. ഇരു കേസുകളിലും രണ്ടാം പ്രതിയാണ് അദ്ദേഹത്തിന്റെ ഭാര്യ ബി.എം. പാര്‍വതി. മൈസൂരുവിലെ കേസരെ വില്ലേജില്‍ പാര്‍വതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കര്‍ ഭൂമി ഏറ്റെടുത്തായിരുന്നു നഗര വികസന അതോറിറ്റി വിജയനഗറില്‍ 14 പ്ലോട്ടുകള്‍ പകരം നല്‍കിയത്. ഇതുവഴി സിദ്ധരാമയ്യയുടെ കുടുംബം 56 കോടി രൂപയുടെ അനധികൃത സമ്പാദ്യം നേടിയെന്നാണ് കേസ്.

TAGS: KARNATAKA | MUDA SCAM
SUMMARY: Fresh case filed against Siddaramiah on Muda scam

LEAVE A REPLY

Please enter your comment!
Please enter your name here