ബെംഗളൂരു: കഥാരംഗം സാഹിത്യവേദി ഏര്‍പ്പെടുത്തിയ 2025-ലെ കവിതാ പുരസ്കാരം ഇന്ദിരാ ബാലന് സമര്‍പ്പിച്ചു. കഥാരംഗം ഹാളിൽ നടന്ന ചടങ്ങിൽ ഫലകം, 10,000 രൂപ ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ അടങ്ങുന്ന പുരസ്കാരം കഥാരംഗം രക്ഷാധികാരി ഡോ. മുരളി, കഥാരംഗം സാരഥികളായ ടി.കെ. രവീന്ദ്രൻ, പ്രശസ്ത എഴുത്തുകാരി കെ. കവിത, എഴുത്തുകാരി ലതാ നമ്പൂതിരി എന്നിവർ ചേർന്ന് ഇന്ദിരാ ബാലന് സമ്മാനിച്ചു.
ചെന്നൈയിലെ ലയോള കോളേജിലെ സംസ്കൃത വിഭാഗം മേധാവി ഡോ. ജി. പ്രഭയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വിധിനിർണയ സമിതിയാണ് ‘വെയിലോൾ’ കവിതാസമാഹാരത്തെ പുരസ്കാരത്തിന് അർഹമായ കൃതിയായി തിരഞ്ഞെടുത്തത്.
ചടങ്ങിൽ പ്രൊഫ. സുശീലാ രഘുനാഥ് ‘വെയിലോൾ’ കവിതാസമാഹാരത്തിന്റെ പുസ്തകാവലോകനം നടത്തി. കൃതിയുടെ ഭാഷാ ഭംഗിയും ആശയഗാംഭീര്യവും കവിതകളുടെ കലാപരമായ മികവും അവർ വിലയിരുത്തി. സാഹിത്യപ്രേമികളും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചടങ്ങില്‍ പങ്കെടുത്തു. തൃശ്ശൂരിലെ ബുക്കർ മീഡിയ പ്രസിദ്ധീകരിച്ച ‘വെയിലോൾ’ എന്ന കവിതാസമാഹാരത്തിന് കഥാരംഗം സാഹിത്യവേദിയുടെ 2025-ലെ കവിതാ പുരസ്കാരം നൽകി.
SUMMARY: Katharangam Sahitya Vedi Poetry Award; Dedicated to Indira Balan
















