തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പി. വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി. സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ പൂർണമായ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും. നിലവിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എച്ച്.വെങ്കിടേഷിനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ക്രൈംബ്രാഞ്ചിൽ അഡീഷണൽ ചുമതലയിലുണ്ടായിരുന്ന വെങ്കിടേഷിനാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ പൂർണ ചുമതല.
ദിനേന്ദ്ര കശ്യപിനെ ഇന്റലിജൻസ് മേധാവിയായും എസ്.ശ്രീജിത്തിനെ ജയിൽ മേധാവിയായും നിയമിച്ചു. തിരുവനന്തപുരം കമ്മിഷണറായി അരുള്‍ ബി. കൃഷ്ണയെയും പോലീസ് ആസ്ഥാനത്ത് ഐ.ജിയായി ഹര്‍ഷിത അട്ടല്ലൂരിയെയും ഇന്റലിജന്‍സ് ഐ.ജിയായി ആര്‍. നിശാന്തിനിയും നിയമിച്ചു.
ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ട്. അരുള്‍ ബി കൃഷ്ണ -തിരുവനന്തപുരം കമ്മീഷണര്‍, മെറിന്‍ ജോസഫ് -കോഴിക്കോട് റൂറല്‍ പോലീസ് മേധാവി, കെ കാര്‍ത്തിക് – തൃശൂര്‍ റേഞ്ച് ഡി ഐ ജി, ടി നാരായണന്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി, യതീഷ് ചന്ദ്ര എറണാകുളം റേഞ്ച് ഡി ഐ ജി – എന്നിങ്ങനെയാണ് നിയമനം.
- എസ്. ശ്രീജിത്ത്: ജയിൽ വകുപ്പ് മേധാവി (എഡിജിപി)
- എച്ച്. വെങ്കിടേഷ്: ക്രൈംബ്രാഞ്ച് മേധാവി (എഡിജിപി)
- ദിനേന്ദ്ര കശ്യപ്: ഇന്റലിജൻസ് മേധാവി
- ബൽറാം കുമാർ ഉപാധ്യായ: ആംഡ് ബെറ്റാലിയൻ എഡിജിപി
- ഹർഷിത അട്ടല്ലൂരി: പോലീസ് ആസ്ഥാനം ഐജി
- ആർ. നിഷാന്തിനി: ഇന്റലിജൻസ് വിഭാഗം ഐജി
- യതീഷ് ചന്ദ്ര: എറണാകുളം റേഞ്ച് ഡിഐജി
- കാർത്തിക്: തൃശൂർ റേഞ്ച് ഡിഐജി
- ടി. നാരായണൻ: കണ്ണൂർ റേഞ്ച് ഡിഐജി
- അരുൾ ആർ.ബി. കൃഷ്ണ: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ
- ഷൗക്കത്തലി: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ
- മെറിൻ ജോസഫ്: കോഴിക്കോട് റൂറൽ പൊലീസ് മേധാവി
SUMMARY: Major reshuffle at the police headquarters; P Vijayan appointed as ADGP in charge of law and order















