‘എന്റെ പൊന്നുമോനെ കൊന്നവനാണ്, കുടുംബവും ജീവിതവും തകര്‍ത്തു’: അഫാനോട് ക്ഷമിക്കാൻ കഴിയില്ലെന്ന് മാതാവ്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ കൊല നടന്ന ദിവസം തനിക്ക് എന്തോ തന്നിരുന്നുവെന്ന് അഫാന്റെ മാതാവ് ഷെമി. അന്നേ ദിവസം തനിക്ക് പാതി ബോധം മാത്രമേയുണ്ടായിരുന്നുള്ളുവെന്നും ഷെമി. അഫാൻ മൊബൈല്‍ ആപ്ലിക്കേഷൻ വഴിയും പണം കടം എടുത്തിരുന്നതായി ഷെമി വ്യക്തമാക്കി. വീട് വിറ്റാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

25 ലക്ഷം രൂപയുടെ ബാദ്ധ്യത മാത്രമാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നും ആക്രമണത്തിന്റെ തലേദിവസം അഫാന് തുടർച്ചയായി ഫോണ്‍കോളുകള്‍ വന്നിരുന്നെന്നും ഷെമി പറയുന്നു. ഷെമിയുടെ വാക്കുകള്‍ ഇങ്ങനെ- ‘അന്ന് അതൊക്കെ സംഭവിക്കുമ്ബോള്‍ എനിക്കു പകുതി ബോധം മാത്രമാണുള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നല്‍കിയെന്ന് സംശയിക്കുന്നു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞാണ് മകൻ കഴുത്തില്‍ ഷാള്‍ കുരുക്കിയത്.

അന്ന് മൂന്ന് കൂട്ടർക്ക് പണം തിരികെ കൊടുക്കണമായിരുന്നു. ലോണ്‍ ആപ്പില്‍ വായ്പ തുക തിരിച്ചടയ്ക്കണമായിരുന്നു. ബന്ധുവിന് 50,000 രൂപ തിരികെ കൊടുക്കേണ്ടത് 24ന് ആയിരുന്നു. ജപ്തി ഒഴിവാക്കാൻ സെൻട്രല്‍ ബാങ്കില്‍ പണം തിരിച്ച്‌ അടയ്‌ക്കേണ്ടതും 24ന് ആയിരുന്നു’. ഇതൊക്കെയോർത്ത് അഫാൻ അസ്വസ്ഥനായിരുന്നു. ജീവിതത്തില്‍ അഫാനോട് ക്ഷമിക്കാൻ കഴിയില്ല. തങ്ങളുടെ കുടുംബവും ജീവിതവും തകർത്തു.

എന്റെ പൊന്നുമോനെ കൊന്നവനാണ്. അവനോട് എങ്ങനെ ഞാൻ ക്ഷമിക്കും. അഫാന് ബന്ധുക്കളില്‍ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു. വൈരാഗ്യം ഉള്ളതായി അറിയില്ല. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് എതിർപ്പ് പേരുമലയിലെ വീട് വില്‍ക്കാൻ തടസം നിന്നതിനാണ്. സല്‍മ ബീവിയോട് വലിയ സ്‌നേഹമായിരുന്നു. മാല പണയം വയ്ക്കാൻ സല്‍മ ബീവിയോട് ചോദിച്ചിരുന്നു. എന്നാല്‍ നല്‍കില്ലെന്നും സല്‍മ പറഞ്ഞു, അതാകും അവരോട് വിരോധമെന്നും ഷെമി പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Mother says she can’t forgive Afan

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

അക്ഷരനിലവ് കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച "അക്ഷര നിലാവ് "രചനാമത്സരം...

‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ രചിച്ച നോവല്‍...

ഓപ്പറേഷൻ തൂഫാൻ: സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി,...

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക്‌ ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ്...

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

അക്ഷരനിലവ് കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച "അക്ഷര നിലാവ് "രചനാമത്സരം...

‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ രചിച്ച നോവല്‍...

ഓപ്പറേഷൻ തൂഫാൻ: സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി,...

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക്‌ ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ്...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സാഹിത്യ സംവാദം

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് നോവൽ സാഹിത്യത്തിലെ പ്രതിരൂപങ്ങൾ എന്നവിഷയത്തിൽ...

നീറ്റ് പുനഃപരീക്ഷ പൂര്‍ത്തിയായി; എൻടിഎ ആസ്ഥാനത്തെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഡല്‍ഹി: ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച നീറ്റ് പുനഃപരീക്ഷ പൂർത്തിയായി. 23 ലക്ഷം...

തമിഴ്‌നാട്ടില്‍ ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച; 7 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സീഫുഡ് പ്രോസസിങ് ഫാക്ടറിയില്‍ ഉണ്ടായ അമോണിയ വാതക...

Related Articles

Popular Categories