അബൂദബി: ഗള്‍ഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ ഇറാന്റെ പ്രത്യാക്രമണം. യുഎഇയിലെ യു.എസ് സൈനിക താവളം ലക്ഷ്യമാക്കി ഇറാൻ മിസൈല്‍ ആക്രമണം നടത്തി. ഇറാന്റെ പ്രത്യാക്രമണത്തില്‍ അബൂദബിയിലെ ജനവാസ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരാള്‍ കൊല്ലപ്പെട്ടതായി യുഎഇ സ്റ്റേറ്റ് ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു.
ഇറാൻ തൊടുത്തുവിട്ട നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് തടഞ്ഞതായും എമിറാത്തി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണം ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണ് എന്ന് യുഎഇ പ്രതികരിച്ചു. പ്രതികരിക്കാനുള്ള പൂർണ്ണ അവകാശം തങ്ങള്‍ക്കുണ്ട് എന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.
യുഎഇ കൂടാതെ ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലും ഇറാൻ വ്യോമാക്രമണം നടത്തി. ഖത്തറും യുഎഇയും അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ വ്യോമാതിർത്തി അടച്ചു. അതേസമയം ഗള്‍ഫ് മേഖലയിലെ ലക്ഷ്യസ്ഥാനങ്ങള്‍ ഇറാൻ സ്ഥിരീകരിച്ചു. ഫാർസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇറാൻ ലക്ഷ്യമിട്ടത്, ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം, കുവൈറ്റിലെ അല്‍-സലേം വ്യോമതാവളം, യുഎഇയിലെ അല്‍-ദഫ്ര വ്യോമതാവളം, ബഹ്‌റൈനിലെ അഞ്ചാമത്തെ യുഎസ് താവളം എന്നിവയാണ് ഇറാൻ ആക്രമിച്ചിരിക്കുന്നത്.
SUMMARY: One killed in Iranian missile attack in Abu Dhabi















