നാദാപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 53 വർഷം കഠിനതടവ് വിധിച്ചു. നൊച്ചാട് മുളിയങ്ങല്‍ സ്വദേശി മുഹമ്മദ് റെയ്ഹാനെയാണ് (41) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 2,10,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
2023 ഓഗസ്റ്റ് 14, 19 തീയതികളിലാണ് പീഡനം നടന്നത്. ഹോട്ടല്‍ തൊഴിലാളിയായ പ്രതി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്താണ് 13 വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയത്. സ്‌കൂള്‍ അധ്യാപിക മുഖേനയാണ് ഈ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു.
പേരാമ്പ്ര പോലീസ് സ്‌കൂളിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ 2024 ഫെബ്രുവരി 28 മുതല്‍ പ്രതി വിചാരണ തടവുകാരനായി ജയിലിലായിരുന്നു.
SUMMARY: Rape case of 13-year-old girl; Accused gets 53 years in prison
















