പാറ്റ്ന: ബീഹാറിലെ സസാറം റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാറത്തില്‍ നിന്നും പാറ്റ്നയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന്റെ കോച്ചിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ട്രെയിൻ പ്ലാറ്റ്‌ഫോമില്‍ കിടക്കുമ്പോഴാണ് പെട്ടെന്ന് വലിയ രീതിയില്‍ തീപിടിത്തമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
രണ്ട് ദിവസത്തിനിടെ രാജ്യത്ത് ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. ഉടൻ തന്നെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കൃത്യസമയത്ത് ഇടപെട്ടതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആർക്കും പരുക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബി-1 കോച്ചിന് തൊട്ടുപിന്നാലെ ഘടിപ്പിച്ചിരുന്ന രണ്ടാമത്തെ ലഗേജ്-കം-ഗാർഡ് വാൻ (എസ്‌എല്‍ആർ) പൂർണമായി കത്തിനശിച്ചു. ട്രെയിനില്‍ നിന്ന് പടർന്ന തീ റെയില്‍വേ ട്രാക്കിന് സമീപത്തെ ചില മരങ്ങളിലേക്കും പടർന്നു. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് പോയ രാജധാനി എക്സ്‌പ്രസ് രാജസ്ഥാനിലെ രത്‌ലം ജില്ലയില്‍വച്ച് തീപിടിച്ചു. ഒരു കോച്ച് പൂർണാമായും കത്തിനശിച്ചെങ്കിലും ആളപായം ഉണ്ടായില്ല.
SUMMARY: Passenger train catches fire; major disaster averted















