ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പ്രതിപക്ഷം. പ്രതിപക്ഷവുമായി കൂടിയാലോചനകള്‍ നടത്താതെ ബിജെപി ഏകപക്ഷീയമായാണു നീങ്ങുന്നതെന്ന് രാജ്യസഭ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജയ്‌റാം രമേശ് പറഞ്ഞു.
പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ ജെഡിയുവിന്റെ രാജ്യസഭാംഗമായിരുന്ന ഹരിവംശ് നാരായൺസിങ് വീണ്ടും രാജ്യസഭാ ഉപാധ്യക്ഷനായേക്കും. കഴിഞ്ഞ ഒന്‍പതിന് ഹരിവംശ് നാരായണ്‍ സിംഗിന്റെ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്നു നാരായണ്‍ സിംഗിനെ രാഷ്ട്രപതി വീണ്ടും രാജ്യസഭയിലെക്ക് നാമനിര്‍ദേശം ചെയ്തു. എന്നാല്‍ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത വ്യക്തിയെ രാജ്യസഭ ഉപാധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. മൂന്നാം തവണയാണു ഹരിവംശ് ഉപാധ്യക്ഷ പദവിയിലേക്ക് എത്തുന്നത്.
SUMMARY: Rajya Sabha Deputy Chairman election today; Opposition to abstain















