തിരുവനന്തപുരം: ഇന്നാരംഭിച്ച നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ പ്രതിഷേധം അറിയിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. സ്പീക്കറെ രേഖാമൂലമാണ് ഗവർണർ പ്രതിഷേധം അറിയിച്ചത്. വന്ദേമാതരം മുഴുവൻ പാടണമെന്ന ലോക്ഭവൻ നിർദ്ദേശം സർക്കാർ തള്ളുകയായിരുന്നു. വന്ദേമാതരം ഭാഗികമായി പാടിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ വിമർശിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവൻ പാടണമെന്ന് ലോക്ഭവൻ നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ ഇത് തള്ളുകയായിരുന്നു. വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രമാണ് സഭയിൽ ആലപിച്ചത്. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേഭാരതം മുഴുവൻ പാടിയത് വിവാദമായിരുന്നു. അന്നത്തെ വിവാദം കൂടിക്കണ്ടാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ എന്നാണ് റിപ്പോർട്ട്.
എന്നാൽ ഗവർണറുടെ നിലപാടിനെതിരെ സർക്കാരിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. പരമ്പരാഗതമായി സഭയിൽ തുടരുന്ന രീതിയാണിതെന്നും ഇതിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. എന്നാൽ ബിജെപി ഇതിനെ എതിർത്തു.
SUMMARY: Vande Mataram not sung in its entirety; Governor protests against Speaker
















