പള്ളിയിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റകരമാകുന്നത് എങ്ങനെ; സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

ബെംഗളൂരു: മുസ്ലിം പള്ളിക്കുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റക്കാരമാകുന്നത് എങ്ങനെയെന്ന് കർണാടക സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. പള്ളിക്കുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മസ്ജിദ് പരിസരത്ത് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയ സെപ്റ്റംബര്‍ 13ലെ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ പരാതിക്കാരന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആരെങ്കിലും ജയ് ശ്രീറാം എന്ന് വിളിച്ചാല്‍ അത് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുമെന്ന് മനസിലാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു. ഇതുകൂടാതെ, മുസ്ലീം പള്ളിക്കുള്ളില്‍ ജയ് ശ്രീറാം വിളിച്ച പ്രതികളെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന കാര്യത്തിലും സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോട് പ്രതികരണം തേടി.

പ്രതികളെ തിരിച്ചറിയുന്നതിന് മുമ്പ് സിസിടിവിയോ മറ്റേതെങ്കിലും തെളിവുകളോ പരിശോധിച്ചിട്ടുണ്ടോയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഹിന്ദു-മുസ്ലിംകള്‍ സംസ്ഥാനത്ത് സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് പരാതിക്കാരന്‍ തന്നെ വ്യക്തമാക്കുമ്പോള്‍ എന്താണ് ഹര്‍ജിയുടെ പ്രധാന്യമെന്ന് മനസിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് 2025 ജനുവരിയില്‍ വീണ്ടും പരിഗണിക്കും.

TAGS: KARNATAKA | SUPREME COURT
SUMMARY: SC seeks explanation from state govt on plea against hailing jai sriram in masjid

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം....

ഡല്‍ഹിയില്‍ അടുത്ത രണ്ടുമണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്...

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഹനൂർ വനമേഖലയിൽ മൂന്ന് പേർ കൊല്ലപ്പെട്ട വെടിവെപ്പ്...

മഡിവാളയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: മഡിവാള മെയിന്‍ റോഡിൽ മെഡിക്കൽ ഷോപ്പ് ഉടമ ആയുധധാരികളായ സംഘം...

ഓണത്തിരക്ക്; മംഗളൂരു– കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

മംഗളൂരു: ഓണത്തിന്‌ മംഗളൂരു– കൊല്ലം പ്രത്യേക ട്രെയിൻ സർവ്വീസ്‌ നടത്തും. ചൊവ്വ...

തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം....

ഡല്‍ഹിയില്‍ അടുത്ത രണ്ടുമണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്...

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഹനൂർ വനമേഖലയിൽ മൂന്ന് പേർ കൊല്ലപ്പെട്ട വെടിവെപ്പ്...

മഡിവാളയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: മഡിവാള മെയിന്‍ റോഡിൽ മെഡിക്കൽ ഷോപ്പ് ഉടമ ആയുധധാരികളായ സംഘം...

ഓണത്തിരക്ക്; മംഗളൂരു– കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

മംഗളൂരു: ഓണത്തിന്‌ മംഗളൂരു– കൊല്ലം പ്രത്യേക ട്രെയിൻ സർവ്വീസ്‌ നടത്തും. ചൊവ്വ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വൈറ്റ്ടോപ്പിങ്ങ് ജോലികള്‍ക്കായി റേസ് കോഴ്സ് റോഡ് ഇന്ന് മുതൽ 2 മാസത്തേക്ക് അടയ്ക്കും

ബെംഗളൂരു: വൈറ്റ്‌ടോപ്പിങ്ങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മജസ്റ്റിക്കിനെ മല്ലേശ്വരം, ശിവാജിനഗര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന...

വീടിന് മുന്നിലെ പാർക്കിങ് ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യം

ബെംഗളൂരു: വീടിന് മുന്നിലെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വാർഷിക ഫീസ്...

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

കൊച്ചി: ആദ്യകാല മിമിക്രി-സ്റ്റേജ് ഷോ കലാകാരനായ സൈനൻ കെടാമംഗലം (സൈനൻ കെടാമംഗലം)...

Related Articles

Popular Categories