ഹംപിയിലെ കൂട്ടബലാത്സംഗം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ഹംപി കൂട്ടബലാത്സംഗ – കൊലപാതക കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഗംഗാവതി സ്വദേശികളായ മല്ലേഷ് എന്ന ഹന്ദി മല്ല, ചേതന്‍ സായ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

ഹംപി സനാപുർ കനാൽ കരയിൽ വെള്ളിയാഴ്ച രാത്രിയാണ്  സംഭവം. 27 കാരിയായ ഇസ്രായേലി യുവതിയും ഹോംസ്റ്റേ ഉടമയായ 29 കാരിയുമാണ് കൂട്ടബലാത്സം​ഗത്തിന് ഇരയായത്. ബൈക്കിലെത്തിയ മൂന്നം​ഗ സംഘമാണ് ഇവരെ ഉപദ്രവിച്ചത്. രാത്രി 12 ഓടെ ഹോംസ്റ്റേയിലെ താമസക്കാരായ മൂന്ന് യുവാക്കൾക്കൊപ്പം കനാൽ കരയിൽ നിൽക്കുകയായിരുന്നു യുവതികൾ. കൂടെയുണ്ടായിരുന്ന യുവാക്കളെ കനാലിലേക്ക് തള്ളിയിട്ടാണ് സംഘം യുവതികളെ പീഡിപ്പിച്ചത്. യുഎസ് പൗരനായ ഡാനിയലും മഹാരാഷ്‌ട്ര സ്വദേശിയായ പങ്കജും നീന്തി രക്ഷപ്പെട്ടിരുന്നു.

എന്നാൽ ഒഡിഷാ സ്വദേശി ബിബിഷിനെ കാണാതായിരുന്നു. പിന്നാലെ ശനിയാഴ്ചയോടെ ഇയാളുടെ മൃതദേഹം ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടബലാത്സംഗം, കവര്‍ച്ച, വധശ്രമം ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പ്രതികള്‍ക്ക് മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഗംഗാവതി പോലീസ് സൂപ്രണ്ട് റാം എല്‍. അരസിദ്ദി പറഞ്ഞു.

TAGS: KARNATAKA | RAPE
SUMMARY: Two arrested after tourist, resort operator raped in Gangavathi

LEAVE A REPLY

Please enter your comment!
Please enter your name here