കണ്ണൂർ: മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയായ 23കാരൻ ഇനി നാല് പേരിലൂടെ ജീവിക്കും. 23കാരന്റെ ഹൃദയം ഇനി 48കാരനിലും യുവാവിന്റെ വൃക്കയും കരളും മറ്റു മൂന്ന് പേർക്കുമാണ് ദാനം ചെയ്യുന്നത്. മലപ്പുറം സ്വദേശിക്കാണ് ഹൃദയം നല്‍കുക. ഹൃദയം കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെത്തിക്കും.
ഒരു വൃക്കയും ഇതേ ആശുപത്രിയില്‍ മാറ്റിവയ്ക്കും. റോഡുമാർഗം ഹെലിപാഡിലെത്തിയതിനുശേഷം എയർ ആംബുലൻസ് വഴിയാണ് അവയവങ്ങള്‍ കൊച്ചിയിലെത്തിക്കുന്നത്. മറ്റ് രണ്ട് അവയവങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമാണ് എത്തിക്കുന്നത്.
റോഡ് മാർഗമാണ് ഈ അവയവങ്ങള്‍ കൊണ്ടുപോകുന്നത്. ഇതിനായി ഗ്രീൻ കോറിഡോർ പോലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 28നാണ് ബൈക്ക് അപകടത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റത്. 30ന് മസ്‌തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബം അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.
SUMMARY: 23-year-old brain-dead man will now live on through four people
















