തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ് നടിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും. കേസിന്റെ ഭാഗമായി നടിയുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
രഞ്ജിത്ത് നിലവിൽ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന സിനിമയിലെ നടിയാണ് പുതിയ പരാതിക്കാരി. ചിത്രത്തിന്റെ സെറ്റിൽവെച്ച് നടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. തൊടുപുഴയിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ് അറസ്റ്റ്. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം അതീവരഹസ്യമായിട്ടായിരുന്നു അറസ്റ്റുനടപടികൾ പൂർത്തിയാക്കിയത്.
സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെയാണ് നടി ആദ്യം പരാതിപ്പെട്ടത്. പിന്നീടിത് പോലീസിന് കൈമാറി. പരാതിയിൽ അതീവരഹസ്യമായാണ് കേരളാ പോലീസ് നീങ്ങിയത്.
നേരത്തെ, സംവിധായകനെതിരേ സമാനരീതിയിൽ രണ്ടുപരാതികൾ ഉയർന്നിരുന്നു. ബംഗാളി നടിയുടെ വെളിപ്പെടുത്തലിലായിരുന്നു ഒരു പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന യുവാവിന്റെ പരാതിയിലും കേസെടുത്തിരുന്നു.
SUMMARY: Director Ranjith arrested in sexual harassment case
















