കോട്ടയം: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി. കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴികളെയും വളര്‍ത്തു പക്ഷികളെയും അടിയന്തരമായി കൊല്ലാന്‍ തീരുമാനമായി.
വൈക്കം നഗരസഭ ഉള്‍പ്പെടെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടങ്ങളില്‍ താറാവ്, കോഴി തുടങ്ങിയ വളര്‍ത്തു പക്ഷികളുടെ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.മൂന്നു ദിവസത്തേക്ക് ആണ് നിയന്ത്രണം.
🌐 ശ്രദ്ധിക്കുക
പക്ഷിപ്പനി പക്ഷികളിൽ പടരുന്ന ഒരു വൈറസ് രോഗമാണ്.
മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്പോ
തുജനങ്ങൾ അനാവശ്യമായി ഭയപ്പെടേണ്ടതില്ല.
🌐 പക്ഷികളിൽ കാണുന്ന പ്രധാന രോഗലക്ഷണങ്ങൾ
കൂട്ടമായി തൂവൽ കൊഴിയുക
മുട്ട ഇടുന്നത് കുറയുക / കട്ടിയുള്ള തോടോട് കൂടിയ മുട്ട ഇടുക
തീറ്റയെടുക്കാൻ മടിക്കുക, മന്ദത
പൂവ്, കൊക്ക്, ആട എന്നിവയിൽ നീലനിറം
വയറിളക്കം, തലയും കണ്ണിന് ചുറ്റും നീർകെട്ട്ശ്വാ
സതടസ്സം, നടക്കാനും നിൽക്കാനും ബുദ്ധിമുട്ട്
രോഗം മൂർഛിച്ചാൽ പക്ഷി ചത്തു പോകാം
🌐 രോഗം പകരുന്ന രീതി
രോഗാണുബാധയുള്ള പക്ഷികളുടെ സ്രവങ്ങളിലൂടെ വൈറസ് പുറത്തു വരുന്നു.
വായുവിലെ സൂക്ഷ്മകണികകളിലൂടെയും, മലിനമായ തീറ്റയിലൂടെയും, തുണി, പക്ഷിക്കൂട്, രോഗബാധയുള്ള പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയിലൂടെയും രോഗം പകരാം.
ഇവയുമായുള്ള സമ്പർക്കത്തിലൂടെയും വൈറസ് അടങ്ങിയ സൂക്ഷ്മകണികകൾ ശ്വസിക്കുന്നതിലൂടെയും രോഗാണു മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.
SUMMARY: Bird flu in Kottayam; Control in eight local government areas including Vaikom Municipality
















