ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ മഹാരാഷ്‌ട്ര ലാത്തൂരിലെ കോച്ചിങ് സെന്റർ ഭീമനും പിടിയിൽ. ആർസിസി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പ്രൊഫ. ശിവരാജ് മോട്ടേഗാവ്കറാണ് അറസ്റ്റിലായത്. വിദ്യാർഥികൾക്കിടയിൽ ‘എം സാർ’ എന്ന് അറിയപ്പെടുന്ന ഇയാളുടെ സെന്ററിന് ലാത്തൂർ, പുണെ, നാസിക് നഗരങ്ങളിൽ ശാഖയുണ്ട്.
40,000 വിദ്യാർഥികളാണ് പരിശീലനം നേടുന്നു. ഓൺലൈനിലും പരിശീലനം നൽകിയിരുന്നു. അറസ്റ്റിലായ കെമിസ്‌ട്രി അധ്യാപകൻ പി വി കുൽക്കർണിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ചോർന്ന ചോദ്യപേപ്പറുകളുടെ കെട്ട് ശിവരാജിന്റെ സ്ഥാപനത്തിൽനിന്ന് സിബിഐ കണ്ടെടുത്തു.
10 പേരാണ് ഇതുവരെ അറസ്റ്റിലായത്. അറസ്റ്റിലായ മനീഷ എന്ന അധ്യാപികയുടെ ആർഎസ്‌എസ് ബന്ധം പുറത്തായി. ദളിത് വിദ്യാർഥിക്ക് നേരെ വിവേചനമുണ്ടായ പുണെയിലെ മോഡേൺ കോളേജിലെ അധ്യാപികയാണിവ.
അതേസമയം നീറ്റ് യു.ജി പുനഃപരീക്ഷയിൽ നിലവിലെ വിലാസവും പരീക്ഷ കേന്ദ്രമുള്ള നഗരവും മാറ്റം വരുത്തുന്നവർക്കുള്ള അവസരം ലഭിക്കുക മേയ് 21ന് രാത്രി 11.50 വരെ. മറ്റു മാറ്റങ്ങൾക്കുള്ള അവസരം ലഭിക്കില്ല. ഒന്നാമത്തെയും രണ്ടാമത്തെയും മുൻഗണന നൽകാം. മാറ്റം വരുത്താത്തവർക്ക് നേരത്തേ തെരഞ്ഞെടുത്ത നഗരംതന്നെയാകും ലഭിക്കുക. പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ജൂൺ 14 മുതൽ ലഭ്യമാകും.
SUMMARY: NEET Paper leak: Coaching center owner arrested
















