കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പ്രശ്‍നങ്ങള്‍ ഗുരുതരമായതിനെത്തുടർന്ന് കമ്മിറ്റി പിരിച്ചുവിട്ട പശ്ചാത്തലവും, തുടർന്നുണ്ടായ അഡ്ഹോക്ക് കമ്മിറ്റി രൂപീകരണത്തെയും കുറിച്ച് തുറന്നുപറഞ്ഞ് നടി അൻസിബ ഹസൻ. സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ശ്വേതാ മേനോൻ ഉള്‍പ്പെട്ട കമ്മിറ്റിക്ക് സ്ഥാനം നഷ്ടമായതെന്നും, അങ്ങനെയുള്ള ഒരു കമ്മിറ്റിയെ എങ്ങനെ തുടർന്നുപോകാൻ അനുവദിക്കുമെന്നും അൻസിബ ചോദിക്കുന്നു.
ഒരുപാട് ആഗ്രഹങ്ങളോടെയാണ് താൻ സംഘടനയിലേക്ക് വന്നതെന്നും പ്രതിസന്ധി ഘട്ടത്തില്‍ വലിയ ചോദ്യചിഹ്നമായി മാറിയ സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതെന്നും, അവർ എടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ‘സഞ്ജീവിനി’ പദ്ധതി മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നുവെന്നും അൻസിബ വ്യക്തമാക്കി.
അതേസമയം ലക്ഷ്മി പ്രിയക്ക് എതിരായ പരാതിയില്‍ നടി അൻസിബ കോടതിയെ സമീപിച്ചിരുന്നു. ലക്ഷ്മി പ്രിയക്ക് എതിരായ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നില്ല. ഓണ്‍ലൈൻ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. ലക്ഷ്മി പ്രിയക്കും ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തത്തിലാണ് അൻസിബ കോടതിയെ സമീപിച്ചത്. ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അൻസിബ വീണ്ടും കോടതിയെ സമീപിച്ചത്.
SUMMARY: The committee involving Swetha was removed due to financial irregularities: Ansiba
















