ബെംഗളൂരു: കവിയും സാഹിത്യകാരനുമായ കാസറഗോഡ് നീലേശ്വരം കിനാവൂർ സ്വദേശി രാമകൃഷ്ണൻ കിനാവൂർ (56) ബെംഗളൂരുവിൽ അന്തരിച്ചു. എച്ച്.എ.എൽ. അയ്യപ്പക്ഷേത്രത്തിൽ 25 വർഷമായി ക്ലർക്കായി ജോലി ചെയ്തുവരുകയായിരുന്നു. പരേതരായ ഗോവിന്ദമാരാരുടെയും വി. മാണിയുടെയും മകനാണ്. എച്ച്.എ.എൽ. അന്നസാന്ദ്ര പാളയത്തെ വീട്ടിലായിരുന്നു താമസം.
ആനുകാലികങ്ങളിൽ കവിതകൾ, സാഹിത്യ നിരൂപണം, ലേഖനങ്ങൾ, കഥകൾ എന്നിങ്ങനെ നിരവധി രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോപാനസംഗീത കൃതികളും രചിച്ചിട്ടുണ്ട്. ഹ്രസ്വചിത്രം, സംഗീത ആൽബം എന്നിവയുടെ ഭാഗമായ ആദ്ദേഹം കെ.പി.സി.സി.യുടെ കലാസാംസ്ലാരിക വിഭാഗമായ സംസ്കാരസാഹിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഷോർട്ട് ഫിലിം ആൻഡ് മ്യൂസിക്കൽ വീഡിയോ ഫെസ്റ്റിവെലിൽ മികച്ച ഗാനരചനക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
ഭാര്യ: കെ.പി. ലീല (ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്). സഹോദരങ്ങൾ: തങ്കമണി, പാർവതി, നാരായണൻ, പരേതയായ രമണി. സംസ്കാരം സ്വദേശമായ കിനാവൂരില്‍ നടക്കും.
SUMMARY: Poet and writer Ramakrishnan Kinavoor passed away
















