കൊച്ചി: എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വിവാഹിതനാകുന്നു. മുൻ എസ്‌എഫ്‌ഐ നേതാവ് കെ.വിദ്യയാണ് വധു. തിങ്കളാഴ്ച്ച തൃക്കരിപ്പൂർ റജിസ്ട്രാർ ഓഫിസില്‍ വെച്ചാണ് വിവാഹം. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അംഗമാണ്. വിദ്യ കാസറഗോഡ് സ്വദേശിയാണ്.
എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസില്‍ പൂർവവിദ്യാർഥിനിയായ കെ.വിദ്യയ്ക്കെതിരെ 2023ല്‍ പോലീസ് കേസെടുത്തിരുന്നു. കരിന്തളം ഗവ. കോളജ് അധികൃതർ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
മഹാരാജാസ് കോളേജിലെ പഠനം പൂര്‍ത്തിയാക്കാതെയാണ് ആര്‍ഷോ ഇറങ്ങിയത്. മകന്‍ ദീര്‍ഘനാളായി കോളേജില്‍ എത്താതിരുന്നതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് പ്രിന്‍സിപ്പാല്‍ ആര്‍ഷോയുടെ പിതാവിന് നോട്ടീസിന് അയച്ചിരുന്നു. ഇതിന് പിന്നാലെ ആറാം സെമസ്റ്ററിന് ശേഷം എക്‌സിറ്റ് ഓപ്ഷന്‍ എടുത്ത് ആര്‍ഷോ പഠമനം മതിയാക്കി.
SUMMARY: PM Arsho and K Vidya get married
















