ബെംഗളൂരു: ബെംഗളൂരുവില്‍ ഒന്നിച്ച് താമസിക്കുകയായിരുന്ന സിക്കിം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കാമുകന്‍ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. സിക്കിം സ്വദേശിനി അതി ഹാംഗ്മ സുബ്ബ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ പങ്കാളിയും ഡാര്‍ജിലിങ് സ്വദേശിയുമായ പുര്‍ബ ലെപ്ചയെ പോലിസ് അറസ്റ്റ് ചെയ്തു. അവിഹിത ബന്ധമെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
നഗരത്തിലെ ഹോട്ടൽ വെയിറ്ററായി ജോലി ചെയ്യുന്ന പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മിൽ ഏറെ നാളായി പ്രണയത്തിന് ശേഷം ഒരു മാസം മുൻപാണ് ഇവർ ബെംഗളൂരുവിലേക്ക് താമസം മാറിയതും ദൊഡ്ഡക്കണ്ണഹള്ളിയിൽ ഒന്നിച്ച് താമസിക്കാൻ തുടങ്ങിയതും.
ഞായറാഴ്ച രാവിലെ അതി ഹാങ്മ സുബ്ബയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത തർക്കമുണ്ടാവുകയായിരുന്നു. വഴക്കിനിടെ പ്രകോപിതനായ പുർബ ലെപ്ച, അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയെടുത്ത് യുവതിയെ ക്രൂരമായി ആക്രമിക്കുകയും കഴുത്ത് മുറിക്കുകയുമായിരുന്നു. രക്തം വാർന്നാണ് യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബെല്ലന്ദൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
SUMMARY: Sikkim native killed by lover in Bengaluru
















