തൃശ്ശൂർ: തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് അഞ്ചംഗ സംഘം സഞ്ചരിച്ച മിനി ബോട്ട് പാടത്തിന് നടുവിൽ വെച്ച് മുങ്ങി അപകടമുണ്ടായത്. വളർത്തുമീനിന് തീറ്റ കൊടുക്കാൻ പോയതായിരുന്നു ഇവർ. അഞ്ച് പേരിൽ 3 പേർ നീന്തിക്കയറി രക്ഷപ്പെട്ടിരുന്നു. കാണാതായവർക്കായി ഇന്ന് രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കല്ലൂർ സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങളാണ് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെടുത്തത്.
ഇന്നലെ പാടത്ത് വളർത്തു മീനുകൾക്ക് തീറ്റ നൽകാൻ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് ബോട്ടിൽ കോൾപാടത്തേക്ക് പോയിരുന്നത്. പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ നീന്തി രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞയുടനെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ തെരച്ചിൽ നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇന്ന് രാവിലെ വീണ്ടും ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
SUMMARY: Boat capsizes in Nedupuzha, Thrissur: Bodies of two missing people found
















