ബെംഗളൂരു: നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഒന്നര ലക്ഷം കോടി ചെലവഴിക്കുന്ന മെഗാ പദ്ധതി കർണാടക സർക്കാർ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിനുമായാണ് ഈ നിക്ഷേപമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
പ
ദ്ധതിയുടെ ഭാഗമായി 123 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോർ, 40 കിലോമീറ്റർ നീളമുള്ള ഇരട്ട തുരങ്കപാതകൾ, പുതിയ ഫ്ലൈഓവറുകൾ, റിങ് റോഡുകൾ, കൂടാതെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 500 കിലോമീറ്റർ മെട്രോ ശൃംഖല വികസിപ്പിക്കാനുള്ള നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ മാത്രം 26,000 കോടി രൂപ ചെലവഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ബെംഗളൂരുവിലെ ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ മുൻകൂട്ടി കണ്ടാണ് ഈ പദ്ധതികൾ ആവിഷ്കരിച്ചതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. വിമാനത്താവള മെട്രോ ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവിലെ നിലവിലെ അടിസ്ഥാന സൗകര്യ പരിമിതി കണക്കിലെടുത്ത് മൈസൂരു, മംഗളൂരു, ഹുബ്ബള്ളി, ബെളഗാവി തുടങ്ങിയ നഗരങ്ങളിൽ കൂടുതൽ ഗ്ലോബൽ കപ്പബിലിറ്റി സെന്ററുകൾ സ്ഥാപിക്കാൻ സർക്കാർ പ്രോത്സാഹനം നൽകും. ഇതിലൂടെ നിക്ഷേപവും തൊഴിലവസരങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു.
SUMMARY: 1.5 lakh crore for Bengaluru development; Karnataka government announces major infrastructure projects
















