വയനാട്: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയില്‍ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു.
കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. ഇവരില്‍ നിന്നാണ് ഭർത്താവ് കൃഷ്ണനെയും മൂന്നു മക്കളെയും കാണാനില്ലെന്നും ഇവർ വനത്തില്‍ കുടുങ്ങിയതാണെന്നുമുള്ള വിവരവും ലഭിച്ചത്. തുടർന്ന് യുവതിയെയും മകനേയും ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ച് അട്ടമലയിലെ ക്യാമ്പിൽ എത്തിച്ചു സുരക്ഷിതമാക്കി.
അതിന് ശേഷം ശാന്ത നല്‍കിയ സൂചന അനുസരിച്ച് കൃഷ്ണനെയും കുട്ടികളെയും തെരയുകയായിരുന്നു. ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചും കയര്‍ ഉപയോഗിച്ച് മലയിറങ്ങിയും ദുഷ്‌ക്കരമായ ദൗത്യം പൂര്‍ത്തിയാക്കിയാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നിന്നും കൃഷ്ണനെയും മൂന്ന് കുട്ടികളെയും കണ്ടെത്തിയത്. എട്ടുമണിക്കൂര്‍ നീണ്ടു നിന്ന ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഉദ്യോഗസ്ഥര്‍ കൃഷ്ണന്റെയും കുട്ടികളുടെയും അരികിലെത്തിയത്.
10 മീറ്റര്‍ കയര്‍ കെട്ടിയാണ് ഇറങ്ങിയത്. ഉദ്യോഗസ്ഥര്‍ എത്തുമ്പോൾ വസ്ത്രം പോലുമില്ലാതെ തണുത്തുവിറച്ച നിലയിലായിരുന്നു മൂന്ന് കുട്ടികള്‍. കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് കെട്ടിവെച്ച് സാഹസീകമായിട്ടാണ് പുറത്ത് എത്തിച്ചത്. പാറമടയിലായിരുന്നു അച്ഛനും അമ്മയും നാലു കുട്ടികളും താമസിച്ചിരുന്നത്.
TAGS : WAYANAD | FOREST DEPARTMENT
SUMMARY : Eight hours of effort; The firemen and forest guards rescued the father and his 3 children