ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു


ബെംഗളൂരു: ഉത്തര കന്നഡ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ച് പേരുടെ മൃതദേഹം ബുധനാഴ്ചയോടെ കണ്ടെടുത്തിരുന്നു. ഇതോടെ മരിച്ച ഏഴ് പേരുടെയും മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ജില്ലയിൽ മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് ദേശീയപാത 66-ൽ വാഹനഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

ലോക്കൽ പോലീസ്, ദേശീയ ദുരന്ത നിവാരണ സേന, ഫയർ ആൻഡ് എമർജൻസി സർവീസ്, മറ്റ് രക്ഷപ്രവർത്തന ഏജൻസികൾ എന്നിവരെത്തിയാണ് കാണാതായവർക്കായി തിരച്ചിൽ നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയായിരുന്നു. ദേശീയ പാതയോരത്ത് ഭക്ഷണശാല നടത്തിയിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരിൽ നാലുപേർ.

ലക്ഷ്മൺ നായക്, ഭാര്യ ശാന്തി, മക്കളായ റോഷൻ, അവന്തിക എന്നിവരാണ് മരിച്ചത്. രണ്ട് ടാങ്കർ ലോറി ഡ്രൈവർമാർമാർ, മരിച്ച മറ്റൊരാളെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് (കാർവാർ) നാരായണ പറഞ്ഞു.

അതേസമയം, കനത്ത മഴയിൽ കുന്നുകൾ ഇടിഞ്ഞുതാഴ്ന്നതും റോഡിന് സാരമായ തകരാർ സംഭവിച്ചതും കാരണം ചിക്കമഗളൂരു  സീതാലയനഗിരി-മുല്ലയനഗിരി മേഖലയിൽ ജൂലൈ 22 വരെ വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.

TAGS: |
SUMMARY: Two more deadbodies found in uttara kannada landslide


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!