വീട്ടിലെ ഭക്ഷണം കഴിക്കണമെന്ന ദർശന്റെ ആവശ്യം കോടതി തള്ളി


ബെംഗളൂരു: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന നടൻ ദർശൻ്റെ ഹർജി കോടതി തള്ളി. രേണുകസ്വാമി കൊലക്കേസിൽ പ്രതിയായ ദർശൻ നിലവിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയാണ്. ജയിൽ ഭക്ഷണം കഴിച്ച് വയറിളകുന്നുവെന്നും വീട്ടിൽ പാകം ചെയ്ത ഭക്ഷണം, കിടക്ക, വസ്ത്രം എന്നിവ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദർശൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

ബെംഗളൂരുവിലെ 24-ാമത് എസിഎംഎം കോടതിയാണ് ഹർജി പരിഗണിച്ചത്. എന്നാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ എല്ലാവർക്കും തുല്യ പരിഗണനയാണെന്നും, ആർക്കും പ്രത്യേക പരിഗണന നൽകാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജയിൽ ചട്ടങ്ങൾ പ്രകാരം പ്രകാരം കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്നവർക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജയിലിൽ നൽകുന്ന ഭക്ഷണം തനിക്ക് വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അതിനാൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം വേണമെന്നും ദർശൻ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ദര്‍ശന്‍ കൊലപാതകക്കുറ്റം ചുമത്തിയ വിചാരണ തടവുകാരനായതിനാല്‍ നിലവിലുള്ള ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് മറ്റ് തടവുകാര്‍ക്ക് തുല്യമായി പരിഗണിക്കാനാവില്ലെന്ന് പോലിസ് വാദിച്ചു. തടവുകാര്‍ക്ക് അവരുടെ സ്വന്തം വസ്ത്രങ്ങള്‍, കിടക്കകള്‍, പാദരക്ഷകള്‍ എന്നിവ കൈവശം വെക്കാന്‍ അനുവാദമില്ല.

TAGS: |
SUMMARY: Court dismisses Actor Darshan's request for home-cooked meals


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!