ബെയ്‌റൂട്ട്: ലെബനനിൽ ഹിസ്ബുള്ളക്കെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഹിസ്ബുള്ളയുടെ സെൻട്രൽ കൗൺസിൽ ഡപ്യൂട്ടി ഹെഡ് നബീൽ കൗക്കിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു. അതേസമയം സംഭവത്തിൽ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹിസ്ബുള്ളയുടെ മധ്യതലത്തിലെ ഡപ്യൂട്ടി മേധാവിയായ നബീല്‍ കൗക്ക് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. 1980 മുതൽ ഹിസ്ബുള്ളയുടെ ഭാഗമാണ് നബീൽ കൗക്ക്. 2006 ല്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. അന്ന് ഹിസ്ബുള്ളയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സുരക്ഷാകാര്യങ്ങളടക്കം ചര്‍ച്ച ചെയ്യാനും മാധ്യമങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. നസ്റല്ലയുടെ പിന്‍ഗാമിയായി പറഞ്ഞിരുന്ന പേരുകളിലൊന്നും കൗക്കിന്റേതായിരുന്നു. 2020 ൽ അമേരിക്ക ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.
ഒരാഴ്ചക്കിടെ ഹിസ്ബുള്ളയ്ക്ക് തങ്ങളുടെ നിരവധി നേതാക്കളെയും ഉന്നതരെയും ഇസ്രയേൽ ആക്രമണത്തിൽ നഷ്ടമായിട്ടുണ്ട്. സേനയുടെ തലവൻ ഹസ്സൻ നസ്രള്ളയെ വെള്ളിയാഴ്ചയാണ് ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ ഇസ്രയേൽ വധിച്ചത്.
<br>
TAGS : HEZBOLLAH | ISRAEL LEBANON WAR
SUMMARY : Israel also killed Hezbollah commander Nabil Kaouk