ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് സിദ്ധരാമയ്യ പറഞ്ഞു. തന്റെ കുടുംബത്തെയും രാഷ്ട്രീയമായി ചിലർ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദം അവസാനിപ്പിക്കാൻ തനിക്ക് ലഭിച്ച മുഡ ഭൂമി തിരിച്ചുനൽകാൻ തയ്യാറാണെന്ന് സിദ്ധരാമയ്യയുടെ ഭാര്യ പാർവതി നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ ഇതും രാഷ്ട്രീയ പ്രേരിതമാണെന്ന് ചിലർ വരുത്തിതീർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമപരമായി കേസിനെ നേരിടും. നാല് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവതത്തിൽ ഒരിക്കലും ഇടപെടാതിരുന്ന ഭാര്യ ഇപ്പോൾ തനിക്കെതിരെയുള്ള വെറുപ്പിൻ്റെ രാഷ്ട്രീയത്തിൻ്റെ ഇരയാണെന്നും വേദന അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിദ്ധരാമയ്യയ്‌ക്കെതിരെ ഇഡി എഫ്ഐആർ ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെ, പാർവതി മുഡയ്ക്ക് കത്തെഴുതുകയും അനുവദിച്ച ഭൂമി തിരികെ നൽകാനുള്ള തീരുമാനത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 27ന് മൈസൂരു ആസ്ഥാനമായുള്ള ലോകായുക്ത പോലീസ് സിദ്ധരാമയ്യ, പാർവതി എന്നിവരുൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തിരുന്നു.
TAGS: KARNATAKA | MUDA SCAM
SUMMARY: Siddaramiah says he is a victim of political conspiracy in muda scam