എ.ടി.എം ഇടപാടുകൾക്ക് അടുത്തവർഷം മുതൽ നിരക്ക് വർധിക്കും
ബെംഗളൂരു: എ.ടി.എം ഇടപാടുകൾക്ക് അടുത്ത ജനുവരി മുതൽ അക്കൗണ്ട് ഉടമകൾ കൂടുതൽ ചാർജ് നൽകേണ്ടിവരും. ഇൻറർചേഞ്ച് ചാർജും,ധനകാര്യേതര ഇടപാടുകളുടെ ചാർജും വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയതാണ് നിരക്ക് വർധനക്ക് കളമൊരുക്കുന്നത്. പ്രത്യേക കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് നടപടി. 2014ലാണ് നേരത്തേ നിരക്കുകൾ വർധിപ്പിച്ചത്. ഇൻറർചേഞ്ച് ചാർജ് 15ൽ നിന്ന് 17 രൂപയാക്കി വർധിപ്പിക്കാനാണ് അനുമതി. അക്കൗണ്ടുള്ള ബാങ്ക് എ.ടി.എം സർവീസ് പ്രൊവൈഡർക്ക് നൽകുന്ന നിരക്കാണിത്.
ഉപഭോക്താക്കൾ ഇതരബാങ്കിൻെറ എ.ടി.എം ഉപയോഗിക്കുമ്പോഴാണ് ഈ ചാർജ് ബാങ്കുകൾ നൽകുക. ധനകാര്യേതര ഇടപാടുകളുടേത് ആറ് രൂപയായി വർധിക്കും. എ.ടി.എമ്മിൽ നിന്ന് കൂടുതൽ തവണ പിൻവലിച്ചാലുള്ള ചാർജ് ബാങ്കുകൾ വർധിപ്പിക്കും. സ്വന്തം ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് പ്രതിമാസം അഞ്ചും മറ്റ് ബാങ്കുകളിൽ നിന്ന് മൂന്ന്/ അഞ്ച് (മെട്രോ/നോൺ മെട്രോ) ഇടപാടുകളും നടത്താനാണ് അനുമതിയുള്ളത്. ഇതിന് ശേഷമുള്ള ഓരോ ഇടപാടുകൾക്കുമുള്ള ചാർജ് 21 രൂപയായി വർധിപ്പിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.