ബന്ദിപ്പൂരിലെ രാത്രി യാത്ര വിലക്കിന് പരിഹാരം; ആറുവരി തുരങ്കപാത നിർദേശിച്ച് കേന്ദ്രം

ബെംഗളൂരു: ബന്ദിപ്പൂരിലെ രാത്രി യാത്രാവിലക്കിന് പരിഹാരവുമായി കേന്ദ്ര സർക്കാർ. ബന്ദിപ്പൂർ വനമേഖലയിലൂടെ ആറുവരി തുരങ്കപാത നിർമിക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാകാത്ത വിധത്തിലാണ് പാതയുടെ നിർമ്മാണം നടത്തുക. ഇതിനായുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
വയനാടുവഴി മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുമ്പോഴുള്ള പ്രധാന പ്രശ്നം ബന്ദിപ്പൂരിലെ രാത്രിയാത്രാവിലക്കാണ്. വന്യജീവി സഞ്ചാരം തടസ്സപ്പെടാതിരിക്കാനാണ് തുരങ്കപാത നിർമാണം എന്ന ആശയത്തിലേക്ക് കേന്ദ്ര ഉപരിതല മന്ത്രാലയമെത്തിയത്. ബന്ദിപ്പൂരിൽ മേൽപ്പാതയോ ബദൽപ്പാതയോ നിർമിക്കാനായിരുന്നു നിർദേശങ്ങൾ. കേരളവും ബന്ദിപ്പൂരിൽ മേൽപ്പാത നിർമിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ദേശീയപാത 766ൽ ബന്ദിപ്പൂരിൽ 25 കിലോമീറ്റർ ഭാഗത്താണ് രാത്രിയാത്ര നിരോധനമുള്ളത്. രാത്രി ഒൻപതുമുതൽ രാവിലെ ആറുവരെയാണ് യാത്രാവിലക്കുള്ളത്. പ്രദേശത്തെ വന്യജീവികളുടെ വിഹാരത്തിന് തടസ്സമാകാത്ത വിധത്തിലാണ് മുത്തങ്ങ-ഗുണ്ടൽപ്പേട്ട് പാതയിൽ തുരങ്കപാത നിർമിക്കുക. പാത യാഥാർത്ഥ്യമാകുന്നതോടെ വയനാട് വഴി മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും ഉള്ള യാത്ര സുഖമമാകും. ബന്ദിപ്പൂർ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കുമ്പോൾ തുരങ്കപാത നിർദേശം കേന്ദ്രസർക്കാർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
TAGS: KARNATAKA | BANDIPUR
SUMMARY: Centre proposes tunnel path on bandipur to avoid night travel ban



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.