ബെംഗളൂരു: 2014ലെ ദളിത് ആക്രമണക്കേസിൽ 101 പേർ കുറ്റക്കാരാണെന്ന് വിധിച്ച് കർണാടക ഹൈക്കോടതി. കോപ്പാൾ മരകുമ്പി ഗ്രാമത്തിലെ ഒരു ദശാബ്ദം പഴക്കമുള്ള കേസിനാണ് വിധി പുറപ്പെടുവിച്ചത്. 98 പേർക്ക് ജീവപര്യന്തവും ബാക്കിയുള്ളവർക്ക് അഞ്ച് വർഷം തടവും കോടതി വിധിച്ചു.
2014 ഓഗസ്റ്റ് 29 ന് കോപ്പൽ ജില്ലയിലെ മറുകുമ്പി ഗ്രാമത്തിൽ ഒരു വിഭാഗം ആളുകൾ മൂന്ന് ദളിത് വീടുകൾക്ക് തീവെക്കുകയും ദളിത് സ്ത്രീകളെയും പുരുഷന്മാരെയും വീടുകളിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നിരവധിപേർക്ക് പരുക്കേറ്റിരുന്നു. സംഭവം രാജ്യത്ത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും നിരവധി ദളിത് നേതാക്കൾ കോപ്പാൾ ജില്ലയിൽ നിന്ന് ബെംഗളൂരുവിലേക്ക് പദയാത്ര നടത്തുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ദളിത് നേതാവ് വീരേഷ് മറുകുമ്പിയെ അതെ വർഷം അവസാനം കൊപ്പൽ റെയിൽവേ സ്റ്റേഷന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതൊരു സാധാരണ ആക്രമണം അല്ലെന്നും ജാതീയപരമായ ആക്രമണമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തിൽ പോലീസ് രേഖപ്പെടുത്തിയ 117 പേരുടെ പേരുകളിൽ 101 പേരുടെ ശിക്ഷ കോടതി ശരിവെച്ചു. പതിനൊന്ന് പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
TAGS: KARNATAKA | HIGH COURT
SUUMMARY: High court convicts 101 in 2014 dalit atrocity case