ന്യൂഡൽഹി: പഹൽഗാം ആക്രമണവും അതിന് ശേഷമുള്ള ഓപ്പറേഷൻ സിന്ദൂർ നടപടിയെയും കുറിച്ചു പാർലമെന്റിൽ തിങ്കളാഴ്ച ചർച്ച ആരംഭിക്കും. ലോക്‌സഭയിൽ തിങ്കളാഴ്ചയാണ് ചർച്ച; രാജ്യസഭയിൽ ചൊവ്വാഴ്ചയും. വർഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂർണമായി തടസ്സപ്പെട്ടശേഷം തിങ്കളാഴ്ച സഭ ചേരുമ്പോൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയങ്ങളിൽ ഭരണ, പ്രതിപക്ഷ വാക്പോരിന് ഇന്നു മുതൽ പാർലമെന്റ് സാക്ഷ്യം വഹിക്കും.
ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുമെന്നാണ് സൂചന. പ്രതിപക്ഷനിരയില്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസാരിക്കും. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ പ്രതിപക്ഷനിരയിലെ മറ്റ് പ്രമുഖരും സര്‍ക്കാരിനെതിരേ രംഗത്തുവരും.
സുരക്ഷാ വീഴ്ചയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് ഇടയാക്കിയതെന്ന ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നറ്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ വെളിപ്പെടുത്തലും, ഇന്ത്യ പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദവും പ്രതിപക്ഷം ചര്‍ച്ചയാക്കും.
ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്തുപോയ പ്രതിനിധിസംഘങ്ങളിലൊന്നിനെ നയിച്ച ശശി തരൂരിനെ, ലോക്സഭയില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിക്കുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കുപോയ ഇന്ത്യന്‍ പ്രതിനിധിസംഘത്തിലെ പാര്‍ട്ടി എംപിമാരെ ചര്‍ച്ചയില്‍ അണിനിരത്തിയേക്കും. പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടിയും നിലപാട് വിശദീകരിക്കാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരെയാകും സർക്കാർ നിയോഗിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസഭകളിലും മറുപടി നൽകുമെന്നാണ് സൂചന.
SUMMARY: Pahalgam terror attack, Operation Sindoor: Discussion in Parliament today