Monday, January 12, 2026
18.7 C
Bengaluru

സാമൂഹ്യ അനുഭവങ്ങളുടെ സര്‍ഗ്ഗാത്മക രചനകള്‍

മുഹമ്മദ് കുനിങ്ങാടിന്റെ ‘ഗോഡ്സ് ഓൺ ചങ്ക്’
വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ

ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും
അവരുടേതായ രീതിയിൽ ഓരോ കഥകൾ രൂപപ്പെടാറുണ്ട്. എന്നാൽ
അത് ഒരാശയമായി മനസ്സിൽ കൂടുകൂട്ടി മുട്ടയിട്ട് വിരിഞ്ഞ് കിളികളായി
സർഗാത്മക വിഹായസ്സിലൂടെ പറന്നുല്ലസിക്കുമ്പോഴാണ് ഒരു കഥാകൃത്ത്
പൂർണമായും സംതൃപതിയിലെത്തുന്നത്.

വിശാലവും ചലനാത്മകവുമായ സാമൂഹ്യ അനുഭവങ്ങളെ
മനസ്സിൽ ഒപ്പിയെടുത്തു കൃത്യതയോടെ അരിച്ചെടുത്ത് സർഗ്ഗാത്മകതയുടെ
രസച്ചരടുകളിൽ കോർത്തിണക്കിയവയാണ് മുഹമ്മദ് കുനിങ്ങാടിന്റെ
ഗോഡ്സ് ഓൺ ചങ്ക് എന്ന സമാഹാരത്തിലെ എല്ലാ കഥകളും.

കൊറോണ പകർച്ചവ്യാധി പശ്ചാത്തലമാക്കി സന്തോഷവും ദുരന്തവും
കൃത്യമായി വിവരിക്കുന്ന ലോക്ക് ഡൗൺ എന്ന കഥ
ദുരന്തപര്യവസാനമാകുമോ എന്ന് ഞാൻ ആദ്യം സംശയിച്ചു. എന്നാൽ
അച്ഛന്റെ സാന്നിധ്യം വളരെ കുറവായിരുന്ന തിരക്കൊഴിയാത്ത ഒരു
കുടുംബത്തിൽ കൊറോണക്കാലം മക്കളുടെ ‘മനസ്സിൽ ലഡ്ഡു പൊട്ടി
മധുരമുള്ള സ്വപ്നങ്ങളുടെ നിറക്കൂട്ടുകൾ നിറച്ചു ‘ഹായ് എന്ത് രസം’
എന്ന് മക്കൾ സന്തോഷത്തിൽ ആറാടുന്നു. കൊറോണ നിയന്ത്രണങ്ങൾ
പൂർണ്ണമായും നീക്കാൻ പോകുന്നു എന്ന മുഖ്യമന്ത്രിയുടെ അറിയിപ്പു
കേൾക്കുമ്പോൾ ‘വേണ്ടച്ഛാ ലോക്ഡൗൺ തീരണ്ട’ എന്ന് മക്കൾ
ആഗ്രഹിക്കുമ്പോൾ അച്ഛൻ ഓർക്കുന്നത് ‘ഭാഗ്യത്തിന്റെ തലനാരിഴ
വ്യത്യാസത്തിൽ അവശേഷിച്ചവർ വീണ്ടും കണ്ടുമുട്ടുന്ന നേരത്ത്
കാണാൻ കൊതിക്കുന്ന എത്ര ആളുകളുടെ വേർപാടുകളാകും
അറിയേണ്ടി വരിക’ എന്നാണ്. മഹാമാരി ദുരിതം ഏറ്റൂവാങ്ങിയ
അനേകം കുടുംബങ്ങളുടെ ഞെട്ടിയ്ക്കുന്ന വൈരുദ്ധ്യങ്ങൾ
സൂക്ഷമതയോടെ ഈ കഥയിൽ ഏകോപ്പിച്ചിരിക്കുന്നു.

▪️ ‘ഗോഡ്സ് ഓൺ ചങ്ക്’-കവര്‍ ചിത്രം

കോവിഡുകാല ഓർമ്മകളിൽ നിന്നുതന്നെ തുടങ്ങുന്ന ‘കളിപ്പാട്ടങ്ങൾ’
എന്നെ ഏറെ ആകർഷിച്ച കഥയാണ്. വിഭിന്ന മതാചാര
ചടങ്ങുകളിലൂടെ അടക്കം ചെയ്യേണ്ട ആയിരങ്ങളുടെ ശവശരീരങ്ങൾ
യന്ത്ര അവയവങ്ങളിലൂടെ ദ്രുതഗതിയിൽ മാസ് ക്രിമേഷൻ
നടത്തിയപ്പോൾ ‘ബഹുസ്വര മരണാനന്തര ജീവിതത്തിൻ്റെ ഒരിടം
കണ്ടെത്തിയെന്ന് അടക്കം ചെയ്ത മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു എന്ന്
കഥയിൽ വിശേഷിപ്പിക്കുന്നുണ്ട്. സംഘർഷഭരിതമായ ഈ ചുറ്റുപാടിൽ
നിന്ന് മറ്റൊരു ദുരന്ത ഭൂമികയിലേക്ക് വിസ കാലാവധി നീട്ടി തിരിച്ചു
പോകുന്ന സുധയിലൂടെ പറയുന്ന ഈ കഥ ലോകനീതിയും
മാനവീകതയേയും പരിഹസിക്കുന്ന ഇസ്രയേൽ എന്ന ഭീകരരാഷ്ട്രത്തിന്
സൗഹൃദ രാഷ്രങ്ങൾ മനുഷ്യഹത്യയിലൂടെ വംശഹത്യ നടത്തുന്നതിന്
എല്ലാ സഹായങ്ങൾ നല്കുന്നതിലൂടെ ബലിയാടുകളാകുന്ന ഒരു ജനത
അനുഭവിക്കുന്ന യാതനകൾ നേർസാന്നിദ്ധ്യമായി നമ്മിലെത്തുന്ന
കഥയാണിത്.

തകർന്നു വീണു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളിൽ
തിരിച്ചെടുക്കാനാകാത്ത വിധം അടിഞ്ഞുചേരുന്ന ആയിരങ്ങളുടെ
മുതദേഹങ്ങളുടെ കൂട്ടത്തിൽ തൻ്റെ സുഹൃത്തിൻ്റെ പിഞ്ചോമനകളായ
അയാനും ഫർഹാനയുമാണെന്ന തിരിച്ചറിവിൽ സുധയും തനാസും
പൊട്ടിക്കരയുന്ന രംഗം അതി തീവ്രതയിലൂടെ കഥാകാരൻ്റെ

തൂലികയിൽ ചലിക്കുന്നു. സ്വർഗ്ഗ കവാടത്തിൽ തങ്ങളെ കാത്തിരിക്കുന്ന
പിഞ്ചു നിത്യബാലികാബാലന്മാരിൽ അവരുടെ കുഞ്ഞുങ്ങളുടെ മുഖം
പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്ന് നിർവൃതിയോടെ 
ജീവിച്ചിരിക്കുന്നവരുടെ ഹൃദയസ്പൃക്കായ കഥയാണ് കളിപ്പാട്ടങ്ങൾ.
ലോക്ക്ഡൗൺ കാലത്ത് അനാഥമായ അവസ്ഥയിൽ ഒരു വീട്ടിൽ
എത്തിപ്പെടുന്ന സുന്ദരിക്കുട്ടിയായ ശീറോ എന്ന പൂച്ചക്കുട്ടിയോട്
അനുജനും ചേച്ചിയും കാണിക്കുന്ന അതീവ വാത്സല്യത്തിന്റെ കഥയാണ്
പപ്പയും പൂച്ചക്കുട്ടിയും. വീട്ടിലൊരംഗമായി മാറിക്കഴിയുന്നതോടെ
അതിനെ, പൂച്ചകളെ വളർത്തുന്നതിൽ അതിഭ്രമമുള്ള അടുത്ത ഫ്ലാറ്റിലെ
ആന്റിക്ക് ശീറോയെ പപ്പ കൊടുത്തേക്കുമോ എന്ന അവരുടേ
നെഞ്ചിടിപ്പിന്റെ ആഴങ്ങൾ ഈ കഥയിൽ വ്യക്തമാക്കുന്നു.

ഐടി കമ്പനികളിൽ സ്വപ്നങ്ങൾ വിരിയിച്ചവരും സ്വപ്നങ്ങൾ
കരിഞ്ഞു പോകുന്നവരുടെയും അനുഭവങ്ങൾ കേൾക്കുകയും
വായിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഈ കാലത്ത് ടെക്ക്
പാർക്കുകളിലെ ജീവിതം പൂർണവിരാമം ആയിത്തീരുന്ന ഒരു യുവാവ്
ആശുപത്രിയിൽ കിടന്ന് മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ്
‘നിംഹാൻസ്’ എന്ന കഥയുടെ പശ്ചാത്തലം.

‘വൈബ്’ എന്ന കഥയിൽ ഭയാനകമായ വളരുന്ന മദ്യത്തിന്റെയും
മയക്കു മരുന്നിന്റേയും അതിപ്രസരത്തിൽ സമൂഹം ഏറ്റുവാങ്ങുന്ന
യാതനകളാണ് പറയുന്നത്.

ആത്മീയതയിൽ അലിഞ്ഞു ചേരുന്ന വിശ്വാസങ്ങളെയും അതിലുള്ള
നിർവൃതികളെയും മരണത്തിന്റെ വാതിൽക്കലെത്തുമ്പോഴും
വഹിച്ചുകൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്ന ‘ഗോഡ്സ് ഓൺ
ചങ്ക്’ എന്ന കഥ സമാഹാരത്തിലെ വളരെ പ്രാധാന്യമർഹിക്കുന്ന
കഥയാണ്.

ദുഃഖവും സന്തോഷവും സംതൃപ്തിയും സമൂഹത്തിന്റെ
നേരുകളിൽ നിന്നുതന്നെയാണ് ഉത്ഭവിക്കുന്നത്. അത് പ്രദാനം
ചെയ്യുന്നതിലും സമൂഹത്തിനു വലിയ പങ്കുണ്ട് എന്ന് ഇതിലെ ഓരോ
കഥകളും വ്യക്തമായി പറയുന്നുണ്ട്.

കഥകൾ വകതിരിവോടെ തിരിഞ്ഞെടുക്കുകയും അത് കണിശവും
കൃത്യവുമായ നിലപാടുകളോടെ പ്രമേയവൽക്കരിക്കുകയും
ചെയ്തിരിക്കുന്നു. കഥാസന്ദർഭങ്ങളെ ആകർഷകമായി
വിവരിക്കുമ്പോൾത്തന്നെ അധികം സംഭാഷണങ്ങളില്ലാതെ കഥ പറയുന്ന
രീതി മിക്ക കഥകളിലും സ്വീകരിച്ചിട്ടുണ്ട്. ചിലതിൽ സംഭാഷണങ്ങൾ
തീരെ ഇല്ല എന്ന് തന്നെ പറയാം. സാമൂഹ്യദുശ്ശീലത്തിനെതിരായ
ആത്മപരിഹാസവും ആത്മരോഷവും തികഞ്ഞ അനുഭവങ്ങളുള്ള
ആഖ്യാനരീതിയും വായന അനായാസകരവും
ആവേശകരവുമാക്കുന്നുണ്ട്.

ചെറിയ പരിധിക്കുള്ളിൽ അധികം പരത്താതെ ഒതുക്കി പറയുക
എന്നൊക്കെ വിവക്ഷിക്കാമെങ്കിലും വികാര തീവ്രത ചെറുകഥയുടെ
ആത്മാംശമാണ്. ഒരുനുഭവത്തിന്റെ, ഒരനുഭൂതിയുടെ, ഒരു
മനോഭാവത്തിന്റെ മൂർത്തമായ ആവിഷ്കരണമാണ് കഥ എന്നൊക്കെ
നിഷ്കർഷിക്കാം. കരുത്തും ഔചിത്യവും നിറഞ്ഞ ഒരു കേന്ദ്ര
ബിന്ദുവിൽ കോർത്തിണക്കിയ ജീവിതത്തിൻറെ പ്രകാശപൂർണ്ണമായ
അനുഭവങ്ങൾ ആയിരിക്കണം കഥകൾ എന്നും പറയാം. എന്നാൽ ഈ
ഫോർമുലകളിൽ ഒന്നും പെടാതെ അതിരുകളില്ലാതെ ജീവിതങ്ങളെ

സമാശേഷിച്ചു നിൽക്കുന്ന പുതിയ പുതിയ സങ്കേതങ്ങളിലേക്കും കഥകൾ
കുതിച്ചു കൊണ്ടിരിക്കണം. എന്നാൽ, ഇതിൽ നിന്നെല്ലാം
വ്യത്യസ്ഥമായാലും വ്യതിചലിച്ചാലും ഒളിഞ്ഞോ തെളിഞ്ഞോ കഥയിൽ
ഒരു സന്ദേശം ഉൾക്കൊണ്ടിരിക്കണം. അത് കുനിങ്ങാട് തന്റെ കഥകളിൽ
കൃത്യമായി നിർവ്വഹിച്ചിരിക്കുന്നു.

കഥകൾ, ആർക്കുവേണ്ടി, എന്തിനെഴുതണം എന്ന ചോദ്യം
പ്രസക്തമാണ്. സാമൂഹിക നവോത്ഥാനത്തിന് തെളിനീരാകേണ്ട കൊച്ചു
നീർച്ചാലുകൾ സൃഷ്ടിക്കുവാൻ സാധ്യമാകുന്നതെല്ലാം സാഹിത്യകാരന്മാർ
സർഗ്ഗാത്മതകളിലൂടെ സാദ്ധ്യമാക്കണമെന്നതാണ് എന്റെ പക്ഷം.
ഈ സമാഹാരത്തിന്റെ ആമുഖത്തിൽ കഥാകാരൻ പറയുന്ന
അർത്ഥവത്തായ ഒരു വാചകമുണ്ട്. “കഥകളുടെ സമുദ്രത്തിൽ ഒരു
കണികയായി കാലത്തിൻറെ സാക്ഷി പോലെ എൻറെ ഈ രചനയും
ചരിത്രത്തിൽ ഇടം നേടുമെങ്കിൽ എത്ര ധന്യമാണ്” എന്നതാണത്.
 

അവശ്യം നടക്കേണ്ട വായന, വിലയിരുത്തലുകൾ ചർച്ചകൾ
എന്നിവ വളരെ പരിമിതമായി നടക്കുന്ന സമൂഹത്തിലാണ് നാം
എങ്കിലും ഗോഡ്സ് ഓൺ ചങ്ക് എന്ന സമാഹാരത്തിലെ കഥകൾ
ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ഗോഡ്സ് ഓൺ ചങ്ക്-കഥാസമാഹാരം 
ബാഷോ ബുക്സ്
വില : 90 രൂപ 

SUMMARY: Book Review of ‘God’s on Chunk’ by Muhammed Kuningad

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി...

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി....

പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി

തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി...

ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി...

ഗോൾഡൻ ഗ്ലോബ്‌സ് 2026; തിമോത്തി ചാലമെറ്റ് മികച്ച നടൻ, തിളങ്ങി അഡോളസൻസ്

കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം...

Topics

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ...

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ...

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍...

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച...

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ...

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി...

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...

Related News

Popular Categories

You cannot copy content of this page