ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സാങ്കേതിക തകരാറിനെ തുടർന്ന് കേബിൾ കാർ പ്രവർത്തനം നിലച്ചു. മലയാളി സഞ്ചാരികൾ ഉൾപ്പെടെ മുന്നുറോളം വിനോദസഞ്ചാരികൾ ആകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. എൻ.ഡി.ആർ.എഫ് സംഘവും പോലീസും സൈന്യവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
80ഓളം പേരെ ഇതിനകം സുരക്ഷിതമായി താഴെയിറക്കി. തിങ്കളാഴ്ച ഉച്ചയ്‌ക്കാണ് സാങ്കേതിക തകരാര്‍ മൂലം കേബിള്‍ കാറുകള്‍ നിശ്ചലമായത്. ബാക്കിയുള്ള സഞ്ചാരികളെ സുരക്ഷിതമായി താഴെ ഇറക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
Large Scale Rescue Operations at Gulmarg Gandola by Trained Teams in Progress.
Swift and coordinated rescue efforts by #ChinarCorps, #IndianArmy and #Gulmarg Gandola operators are underway after ropeway cabins got stranded mid-air.
65 cabins were stranded and till now 80… pic.twitter.com/uPhCzYkiq6
— NORTHERN COMMAND – INDIAN ARMY (@NorthernComd_IA) May 25, 2026
ജമ്മു കശ്മീര്‍ പോലീസും എസ്ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കരസേനയും രക്ഷപ്രവര്‍ത്തനത്തിനെത്തി. നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ലഫ്: ഗവര്‍ണര്‍ അറിയിച്ചു.
SUMMARY: Around 300 people, including Malayalis, are trapped in cable cars in Jammu and Kashmir; rescue operations are in progress















